Webdunia - Bharat's app for daily news and videos

Install App

'ഐപിഎസുകാരൻ ഭാര്യയുടെ പ്രസവശുശ്രൂഷയ്‌ക്കായി പൊലീസുകാരെ നിയമിച്ചു'; പൊലീസിൽ വയറ്റാട്ടി തസ്‌തികയെന്ന് കെ മുരളീധരൻ

പൊലീസിൽ വയറ്റാട്ടി തസ്‌തികയെന്ന് കെ മുരളീധരൻ

Webdunia
ചൊവ്വ, 19 ജൂണ്‍ 2018 (11:43 IST)
പൊലീസിൽ വയറ്റാട്ടി തസ്‌തികയെന്ന ആരോപണവുമായി കെ മുരളീധരൻ നിയമസഭയിൽ. രാജസ്ഥാൻകാരനായ ഐപിഎസുകാരൻ ഭാര്യയുടെ പ്രസവശുശ്രൂഷയ്‌ക്കായി പൊലീസുകാരെ നിയമിച്ചതാണ് മുരളീധരൻ നിയമസഭയിൽ ചൂണ്ടിക്കാണിച്ചത്. രണ്ട് മാസമായി ഇവർ ശമ്പളം വാങ്ങുന്നത് മുഖ്യമന്ത്രിയുടെ അറിവോടേയാണോ എന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടി അദ്ദേഹം ചോദിച്ചു. 
 
മേലുദ്യോഗസ്ഥരുടെ വീട്ടുപണിയെടുക്കലും പട്ടിയെകുളിപ്പിക്കലുമൊക്കെ പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇങ്ങനെയുണ്ടാകുന്ന പരാതിക്കെതിരെ കർശന നടപടിയെടുക്കുമെന്ന് നേരത്തേതന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇത് ലംഘിക്കുന്നത് ആരാണെന്ന് നോക്കില്ലെന്നും നടപടി ഉടനെ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.
 
അച്ചടക്കം എന്ന പേരിൽ തെറ്റായ കാര്യങ്ങൾ ആരും ചെയ്യിക്കേണ്ടെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയോടെ പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

അടുത്ത ലേഖനം
Show comments