Webdunia - Bharat's app for daily news and videos

Install App

മകൻ ശ്വാസം മുട്ടി മരിച്ച കേസിൽ പിതാവിന് അഞ്ചു വർഷം തടവ് ശിക്ഷ

എ കെ ജെ അയ്യര്‍
ശനി, 22 ഒക്‌ടോബര്‍ 2022 (18:28 IST)
ആലപ്പുഴ: വീട്ടിൽ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്ന മകന്റെ ശബ്ദം അടുത്തുള്ള വീടുകളിൽ കേൾക്കാതിരിക്കാനായി പിതാവ് മകന്റെ മുഖം പൊത്തിപ്പിടിച്ചപ്പോൾ ശ്വാസം മുട്ടി മകൻ മരിച്ച സംഭവത്തിൽ പിതാവിനെ കോടതി അഞ്ചു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ആലപ്പുഴ പഴവീട് തേജസ് നഗറിൽ പനച്ചിക്കാട് മഠത്തിൽ വാടകയ്ക്ക് താമസം വിഷ്ണു എന്ന 63 കാരനെയാണ് കോടതി ശിക്ഷിച്ചത്. മകൻ വിനോദാണ് (35) മരിച്ചത്. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്.ഭരത് ആണ് ശിക്ഷിച്ചത്.

പിതാവും മകനും ഒരുമിച്ചിരുന്നായിരുന്നു മദ്യപിക്കുന്നത്. എന്നാൽ മദ്യപിച്ചാൽ മകൻ ബഹളം വയ്ക്കും. ഇത് മറ്റുള്ളവർക്ക് ശല്യമായതോടെ ഇവരെ പല വാടക വീടുകളിൽ നിന്നും ഇറക്കിവിട്ടിരുന്നു. വിനോദിന്റേത് അസ്വാഭാവിക മരണം എന്ന നിലയ്ക്കായിരുന്നു ആദ്യം കേസെടുത്തത്.

എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ ഇത് കൊലപാതകമാണെന്ന് തെളിഞ്ഞു. കുടുംബ അംഗങ്ങളെയും അയൽക്കാരെയും ചോദ്യം ചെയ്തതോടെയാണ് പിതാവിനെ പ്രതിയാക്കിയത്. വിനോദിന്റെ മാതാവിന്റെ മൊഴിയും വിഷ്ണുവിന് വിനയായി.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments