Webdunia - Bharat's app for daily news and videos

Install App

ആസ്ട്രൽ പ്രൊജക്ഷനിനായി കൊന്നത് കുടുംബത്തിലെ നാല് പേരെ, നന്തൻകോട് കൂട്ടക്കൊലയിൽ ജിൻസൻ രാജ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ

അഭിറാം മനോഹർ
തിങ്കള്‍, 12 മെയ് 2025 (14:24 IST)
ഭൗതിക ശരീരം ഒരു സ്ഥലത്ത് നില്‍ക്കുന്നുണ്ടെങ്കിലും സൂക്ഷ്മ ശരീരം അഥവ ആത്മാവ് വേറെയെവിടെയെങ്കിലും സഞ്ചരിക്കുന്നതായി നമുക്ക് തന്നെ തോന്നുന്ന അവസ്ഥയാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ അവസ്ഥയിലെത്താനുള്ള പല പരീക്ഷണങ്ങള്‍ ഇക്കാലത്തും പലരും പരീക്ഷിച്ചുനോക്കാറുണ്ട്. അതിന്റെയൊരു നേര്‍ക്കാഴ്ചയായിരുന്നു നന്തന്‍കോടില്‍ നടന്ന കൂട്ടകൊലപാതകം. ഒരു കുടുംബത്തിലെ നാല് പേരെയാണ് കേദല്‍ എന്ന ചെറുപ്പക്കാരന്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പേരില്‍ നിഷ്‌കരുണം കൊലപ്പെടുത്തിയത്.
 
ആത്മാവിനെ ശരീരത്തില്‍ നിന്നും മോചിപ്പിച്ച് മറ്റൊരു ലോകത്തിലേക്കെത്തിക്കുക എന്ന പരീക്ഷണമായിരുന്നു നന്തന്‍കോടില്‍ കൊലപാതകമായി മാറിയത്. ഇപ്പോഴിതാ നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതി കേഡല്‍ ജിന്‍സന്‍ രാജ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരം ആര്‍റാം അഡീഷണല്‍ സെഷന്‍ കോടതി. നാളെയാണ് കേസില്‍ ശിക്ഷാവിധി പ്രഖ്യാപിക്കുക. 2017 ഏപ്രില്‍ എട്ടിനായിരുന്നു ക്ലിഫ് ഹൗസിന് സമീപത്തുള്ള ബെയ്ന്‍സ് കോമ്പോണ്ടിലെ 117ആാം വീട്ടില്‍ പ്രഫ രാജ തങ്കം, ഭാര്യ ഡോ ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
 
കേഡല്‍ ജിന്‍സന്‍ രാജ മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ജീനിന്റെയും കരോലിന്റെയും മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിയമര്‍ന്ന നിലയിലും രാജയുടെ ശരീരം ഭാഗികമായി കത്തിയ നിലയിലുമായിരുന്നു. മഴു ഉപയോഗിച്ച് തലയ്ക്ക് വെട്ടിയാണ് രാജയെ കൊന്നത് എന്നായിരുന്നു പോലീസ് നിഗമനം. ചെന്നൈയിലെ ഹോട്ടല്‍ റൂമില്‍ നിന്നായിരുന്നു പ്രതിയെ പിടികൂടിയത്. ഈ സമയത്ത് ജിന്‍സന്‍ രാജയുടെ ശരീരത്തില്‍ പൊള്ളലേറ്റ 31 പാടുകള്‍ ഉണ്ടായിരുന്നു.
 
 പ്ലസ് ടു മാത്രം പാസായ കേഡലിന് വിദേശ വിദ്യഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ പിതാവില്‍ നിന്നും കടുത്ത അവഗണനയാണ് നേരിട്ടത്. പിതാവിനോടുള്ള ഈ വൈരാഗ്യമാണ് കൊല നടത്താന്‍ കാരണമെന്നാണ് പ്രതി മൊഴീ നല്‍കിയത്. ആത്മാവിനെ ശരീരത്തില്‍ നിന്നും വേര്‍പ്പെടുത്തുന്നതിനുള്ള പരീക്ഷണമായ ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെയ്യുന്നതിനിടെയാണ് കൊല നടത്തിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments