കൊച്ചി പുറംകടലിൽ നിന്നും പിടിച്ച ലഹരിമരുന്നിന്റെ മൂല്യം 25,000 കോടി രൂപ

Webdunia
തിങ്കള്‍, 15 മെയ് 2023 (17:04 IST)
കൊച്ചി പുറംകടലിൽ കപ്പലിൽ നിന്നും പിടിച്ചെടുത്ത ലഹരിമരുന്നിന് 25,000 കോടി രൂപ വിലവരുമെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. പിടിച്ചെടുത്ത മയക്കുമരുന്നിൻ്റെ മൂല്യം അളന്ന് തിട്ടപ്പെടുത്തിയ ശേഷമാണ് വിവരം എൻസിബി പുറത്തുവിട്ടത്.
 
കപ്പലിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ തരം തിരിക്കലിനും മൂല്യം കണക്കാക്കുന്നതിനും വേണ്ടി 23 മണിക്കൂറോളം സമയമെടുത്തു. ആകെ 2525 കിലോ മെത്താംഫിറ്റമിനാണ് പിടിച്ചെടുത്തത്. 134 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ശനിയാഴ്ചയാണ് കൊച്ചി പുറംകടലിൽ കപ്പൽ വളഞ്ഞ് കിലോക്കണക്കിന് വരുന്ന ലഹരിമരുന്ന് നാവികസേനയും എൻസിബിയും ചേർന്ന് പിടിച്ചെടുത്തത്. രാജ്യത്ത് ഇന്നുവരെ നടന്നതിൽ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. ആദ്യഘട്ടത്തിൽ 15,000 കോടി രൂപയുടെ ലഹരിമരുന്നാണ് കണ്ടെടുത്തതെന്നായിരുന്നു നിഗമനം. ലഹരിമരുന്നിന്റെ  തരം തിരിക്കലും കണക്കെടുപ്പും പൂർത്തിയായതിടെയാണ് വിപണിമൂല്യം സ്ഥിരീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments