Webdunia - Bharat's app for daily news and videos

Install App

ഗര്‍ഭം അലസിപ്പിച്ച വിവരം ബാദുഷയെ അറിയിച്ചില്ല, വിദേശത്തുള്ള ഭര്‍ത്താവിനോട് പറഞ്ഞു; ഹോട്ടലില്‍ മുറിയെടുത്തത് എട്ട് വയസ്സുകാരന്‍ മകനൊപ്പം

Webdunia
വെള്ളി, 7 ജനുവരി 2022 (14:44 IST)
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആണ്‍സുഹൃത്തിനെ ബ്ലാക്മെയില്‍ ചെയ്യാനാണ് നീതു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. പൊലീസ് കസ്റ്റഡിയിലാണ് നീതു ഇപ്പോള്‍. ഇബ്രാഹിം ബാദുഷ എന്ന മുന്‍ കാമുകനെ ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധത്തില്‍ നീതു ഗര്‍ഭം ധരിച്ചിരുന്നു. പിന്നീട് ഈ ഗര്‍ഭം അലസിപ്പിച്ചു. ഇബ്രാഹിമിനോട് ഗര്‍ഭം അലസിപ്പിച്ച കാര്യം പറഞ്ഞിരുന്നില്ല. ഇബ്രാഹിം തന്നെ വഞ്ചിച്ച് മറ്റൊരു വിവാഹത്തിനു തയ്യാറെടുക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരു നവജാത ശിശുവിനെ തട്ടിയെടുത്ത് അത് ഇബ്രാഹിമുമായുള്ള ബന്ധത്തില്‍ പിറന്ന കുഞ്ഞാണെന്ന് സ്ഥാപിക്കാനാണ് നീതു തീരുമാനിച്ചിരുന്നത്.  
 
ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലാണു നീതു ജോലി ചെയ്തിരുന്നത്. പിന്നീട് ഇവര്‍ രണ്ടു പേരും ചേര്‍ന്നു പുതിയൊരു സ്ഥാപനം തുടങ്ങിയതായും നീതു ഇയാളുടെ വീട്ടില്‍ വന്നിരുന്നതായും അയല്‍വാസികളുമായി പ്രശ്‌നം ഉണ്ടാക്കിയിട്ടുള്ളതായും തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൊലീസിനു ബോധ്യമായി. നീതുവിന്റെ ഭര്‍ത്താവ് ഇപ്പോള്‍ വിദേശത്താണ്. ആ ബന്ധത്തിലുള്ള കുട്ടിയാണ് ഇപ്പോള്‍ നീതുവിനൊപ്പമുള്ള എട്ടു വയസ്സുകാരനെന്നും പൊലീസ് സ്ഥിരീകരിച്ചു. എട്ട് വയസ്സുകാരന്‍ മകനൊപ്പമാണ് നീതു ഹോട്ടലില്‍ മുറിയെടുത്തത്. 
 
ബാദുഷയില്‍നിന്നു പണവും സ്വര്‍ണവും തിരികെ വാങ്ങാനും വിവാഹം മുടക്കുന്നതിനും വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് നീതു പൊലീസിനോടു പറഞ്ഞു. ഗര്‍ഭം അലസിയ വിവരം ബാദുഷ അറിയാത്തതിനാല്‍ ഒരു കുട്ടിയെ തട്ടിയെടുത്ത് അതു തന്റെ കുഞ്ഞാണെന്നു കാട്ടി ബ്ലാക്‌മെയില്‍ ചെയ്യാനായുരുന്നു നീതു ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു. നീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കളമശേരിയില്‍നിന്ന് ഇബ്രാഹിം ബാദുഷയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നീതു ഗര്‍ഭം അലസിപ്പിച്ച വിവരം വിദേശത്തുള്ള ഭര്‍ത്താവിന് അറിയമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments