Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരീക്ഷയ്ക്ക് എത്തിയത് സന്തോഷത്തോടെ, പരീക്ഷ കഴിഞ്ഞ് കോളേജ് ഗ്രൗണ്ടിനടുത്തേക്ക് നടന്നു; തര്‍ക്കമുണ്ടായത് അതിവേഗം, നിഥിനയെ തള്ളിയിട്ടു, പിന്നീട് ആക്രമണം

പരീക്ഷയ്ക്ക് എത്തിയത് സന്തോഷത്തോടെ, പരീക്ഷ കഴിഞ്ഞ് കോളേജ് ഗ്രൗണ്ടിനടുത്തേക്ക് നടന്നു; തര്‍ക്കമുണ്ടായത് അതിവേഗം, നിഥിനയെ തള്ളിയിട്ടു, പിന്നീട് ആക്രമണം
, വെള്ളി, 1 ഒക്‌ടോബര്‍ 2021 (15:05 IST)
കൊലപാതകത്തിനു തൊട്ടുമുന്‍പ് വരെ നിഥിനമോളും അഭിഷേകും നല്ല സൗഹൃദത്തിലായിരുന്നു. പരീക്ഷ കഴിഞ്ഞ് നിഥിനയും അഭിഷേകും കോളേജ് ഗ്രൗണ്ടിന് അടുത്തേക്ക് നടന്നു. പെട്ടെന്നാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. അഭിഷേക് നിഥിനയെ താഴേക്ക് തള്ളിയിട്ടു. മുഖത്തും ദേഹത്തും മര്‍ദിച്ചു. ഇതെല്ലാം കണ്ട് മറ്റ് സഹപാഠികള്‍ ഇരുവരെയും പിടിച്ചുമാറ്റാന്‍ ഓടിവന്നു. അപ്പോഴേക്കും തന്റെ കൈയിലുണ്ടായിരുന്ന പേപ്പര്‍ കട്ടര്‍ കൊണ്ട് അഭിഷേക് നിഥിനയെ കുത്തി. നിഥിനയുടെ ശരീരത്തില്‍ നിന്ന് ചോര ചീറ്റുന്നതാണ് അടുത്തുവന്ന സുഹൃത്തുക്കളും കോളേജ് സെക്യൂരിറ്റി ജീവനക്കാരനും കണ്ടത്. ഗുരുതരമായി പരിക്കേറ്റെങ്കിലും പെണ്‍കുട്ടിക്ക് മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീടാണ് മരണം സംഭവിച്ചത്. 
 
വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ നിഥിനയെ കൂത്താട്ടുകുളം അഭിഷേക് ബൈജു കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഫുഡ് ടെക്നോളജി വിഭാഗത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ നിഥിന പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം. സംഭവസമയം ക്യാംപസിലുണ്ടായിരുന്നവര്‍ പ്രതി അഭിഷേകിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനിയെ സഹപാഠി ക്യാമ്പസില്‍വച്ച് കഴുത്തറുത്ത് കൊന്നു; കാരണം പ്രണയ നൈരാശ്യം