Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nilambur By Election: കെ വി അൻവറിന് വഴങ്ങില്ല, നിലമ്പൂരിലെ കോൺഗ്രസ് സ്ഥാനാർഥി ആയാടൻ ഷൗക്കത്ത് തന്നെ, കൊച്ചിയിൽ നിർണായക യോഗം

കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ണായകയോഗം.

Aaryatan shaukath,Nilambur By Election, P V Anwar, UDF Candidate, UDF Meeting, Kerala By Elections, ആര്യാടൻ ഷൗക്കത്ത്, പി വി അൻവർ,യു.ഡി.എഫ് സ്ഥാനാഥി, യുഡിഏഫ് മീറ്റിംഗ്, കേരളം ഉപതിരെഞ്ഞെടുപ്പ്,ന്യൂസ് വേൾഡ് മലയാളം,ഇന്നത്തെ മലയാളം വാർത്തകൾ,News World Ma

അഭിറാം മനോഹർ

, തിങ്കള്‍, 26 മെയ് 2025 (17:08 IST)
Aaryatan shaukath UDF Candidate
നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനിരിക്കെ കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ണായകയോഗം. കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ കളമശ്ശേരിയിലെ ഹോട്ടലിലാണ് യോഗം ചേരുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തിനായി നേരത്തെ തന്നെ കൊച്ചിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ പി വി അന്‍വര്‍ എതിര്‍പ്പ് അറിയിച്ചിരുന്നെങ്കിലും ഇത് അവഗണിച്ചകൊണ്ട് അര്യാടന്‍ ഷൗക്കത്തിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് സാധ്യത. വൈകീട്ട് അഞ്ച് മണിയോടെ ചേര്‍ന്ന യോഗത്തിന് ശേഷമാകും ഷൗക്കത്തിന്റെ   പേര് കേരള നേതൃത്വം ഹൈക്കമാന്‍ഡിന് കൈമാറുക.
 
നിലമ്പൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ ഒറ്റപ്പേരാകും ഹൈക്കമാന്‍ഡിന് കൈമാറുകയെന്നും ഇന്ന് തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെയും ഡിസിസി അധ്യക്ഷനായ വി എസ് ജോയിയുടെയും പേരുകളാണ് ഉയര്‍ന്ന് വന്നത്. പി വി അന്‍വര്‍ ഇടഞ്ഞുനിന്നതോടെയാണ് കൊച്ചിയില്‍ നിര്‍ണായക യോഗം ചേരുന്നത്.
 
ആര്യാടന്‍ ഷൗക്കത്തിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുന്നത് പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് ഒരു സമവായ സ്ഥാനാര്‍ഥിയെ പരിഗണിക്കുന്ന ഘട്ടത്തില്‍ അന്‍വര്‍ ഇങ്ങനെ ചെയ്യുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും. ഇത് മുതലെടുത്തുകൊണ്ട് തൃണമൂലില്‍ നിന്നും കോണ്‍ഗ്രസിലേക്ക് അന്‍വര്‍ മാറാനും സാധ്യതയുണ്ട്. ഇടതുമുന്നണി അംഗമായിരുന്ന പി വി അന്‍വര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ജൂണ്‍ 19നാണ് നിലമ്പൂരിലെ ഉപതിരെഞ്ഞെടുപ്പ്. 23നാണ് വോട്ടെണ്ണല്‍ നടക്കുക.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുര്‍ക്കിയില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ യുവതി രോഗം ബാധിച്ച് മരിച്ചു; ഹൃദയം കാണാനില്ലെന്ന് ബന്ധുക്കളുടെ ആരോപണം