Webdunia - Bharat's app for daily news and videos

Install App

കെ ഇ ഇസ്മായില്‍ വിഷയം അടഞ്ഞ അധ്യായം; അദ്ദേഹത്തിനെതിരെ തത്കാലം നടപടിയില്ലെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്

ഇസ്മായിലിനെതിരെ തത്കാലം നടപടിയില്ല

Webdunia
ശനി, 25 നവം‌ബര്‍ 2017 (14:41 IST)
തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നതിനെ തുടർന്ന് പാർട്ടിയെ വെട്ടിലാക്കിയ പരാമർശം നടത്തിയ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ ഇ  ഇസ്മായിലിനെതിരെ തൽക്കാലം നടപടി വേണ്ടെന്ന് തീരുമാനം. ഡൽഹിയിൽ ചേർന്ന സിപിഐ ദേശീയ എക്‌സിക്യൂട്ടീവാണ് ഈ തീരുമാനം കൈക്കൊണ്ടത്. 
 
ഇസ്മായില്‍ വിഷയം അടഞ്ഞ അധ്യായമാണ്. അതെല്ലാം സംസ്ഥാനത്തുവച്ചുതന്നെ പരിഹരിക്കാന്‍ സാധിക്കുന്ന വിഷയമാണ്. വേണമെങ്കില്‍ ജനുവരി 8ന് ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും സിപിഐഎമ്മുമായുള്ള പ്രശ്‌നം കേരളത്തില്‍ വച്ചുതന്നെ പരിഹരിക്കുമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
 
നേരത്തെ ഇസ്മയിലിന്റെ പ്രസ്താവന പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയ  സംസ്ഥാന എക്സിക്യൂട്ടീവ് അദ്ദേഹത്തെ എൽഡിഎഫ് യോഗത്തിനുള്ള പ്രതിനിധി സ്ഥാനത്ത് നിന്നും നീക്കാൻ തീരുമാനിച്ചിരുന്നു. നടപടിയെന്താണെന്ന കാര്യം സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനിക്കുമെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക്; വില്ലനായത് ട്രംപ്

കടലിലും റഷ്യന്‍ ആക്രമണം; യുക്രൈന്‍ നാവികസേനയുടെ നിരീക്ഷണ കപ്പല്‍ തകര്‍ന്നു

ഇന്ത്യയ്‌ക്കെതിരായ അമേരിക്കയുടെ നീക്കം അമേരിക്കയ്ക്ക് തന്നെ വിനയാകുമെന്ന് യുഎസ് സാമ്പത്തിക വിദഗ്ധന്‍

Rahul Mamkootathil: പാലക്കാട് മണ്ഡലത്തില്‍ സജീവമാകണം; രാഹുലിനോടു ആവശ്യപ്പെട്ട് ഷാഫി

യുക്രൈന്‍ തലസ്ഥാനത്ത് റഷ്യയുടെ അതിശക്തമായ വ്യോമാക്രമണം; നാലു കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments