കന്യാസ്ത്രീകളുടെ അറസ്റ്റിൽ സുരേഷ് ഗോപിക്ക് മൗനം, സഭയ്ക്ക് അതൃപ്തി

ബിജെപി സ്ഥാനാര്‍ഥിയായിട്ടും ക്രിസ്ത്യന്‍ വിശ്വാസികളുടെ വോട്ട് ഭേദപ്പെട്ട നിലയില്‍ നേടി വിജയിച്ച ആളെന്ന നിലയിലുള്ള ക്രിയാത്മകമായ യാതൊരു ഇടപെടലും മന്ത്രിയില്‍ നിന്നുണ്ടായില്ലെന്നാണ് വിമര്‍ശനം.

അഭിറാം മനോഹർ
ചൊവ്വ, 5 ഓഗസ്റ്റ് 2025 (10:26 IST)
ഛത്തിസ്ഗഡില്‍ 2 മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ തൃശൂര്‍ എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പുലര്‍ത്തിയ മൗനത്തില്‍ സഭാപ്രവര്‍ത്തകര്‍ക്കിടയില്‍ നീരസം. ബിജെപി സ്ഥാനാര്‍ഥിയായിട്ടും ക്രിസ്ത്യന്‍ വിശ്വാസികളുടെ വോട്ട് ഭേദപ്പെട്ട നിലയില്‍ നേടി വിജയിച്ച ആളെന്ന നിലയിലുള്ള ക്രിയാത്മകമായ യാതൊരു ഇടപെടലും മന്ത്രിയില്‍ നിന്നുണ്ടായില്ലെന്നാണ് വിമര്‍ശനം.
 
അതേസമയം ഇക്കാര്യത്തില്‍ പരസ്യമായ വിമര്‍ശനം ഉന്നയിക്കാന്‍ സഭാനേതൃത്വം തയ്യാറായിട്ടില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വന്നുകണ്ടതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സിബിസിഐ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴ്ത്ത് സുരേഷ് ഗോപി വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരുന്നില്ല. സുരേഷ് ഗോപിയുടെ നിലപാടില്‍ കടുത്ത വിമര്‍ശനമാണ് വിശ്വാസികളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും ഉയരുന്നത്. അതേസമയം പരസ്യമായ പ്രതികരണത്തിലല്ല ഇടപെടലിലാണ് മന്ത്രി വിശ്വസിക്കുന്നതെന്ന് സുരേഷ് ഗോപിയുടെ അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. വിഷയം അറിഞ്ഞപ്പോള്‍ തന്നെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സുരേഷ് ഗോപിയില്‍ നിന്ന് ശ്രമം ഉണ്ടായെന്നാണ് ഇവര്‍ വാദിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

അടുത്ത ലേഖനം
Show comments