ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനം: ധാർമികത ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് ഉമ്മൻ ചാണ്ടി

Webdunia
തിങ്കള്‍, 29 ജനുവരി 2018 (10:03 IST)
ഫോൺകെണി വിവാദത്തില്‍ കുറ്റവിമുക്തനായ മുൻ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നതിലെ ധാർമിക ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഇന്ന് തീരുമാനം വരാനിരിക്കെയാണ് ഇത്തരമൊരു പ്രതികരണവുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്.
 
അതേസമയം, എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തു തിരിച്ചെത്തുന്നതിൽ എൻസിപിയില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നും തന്നെയില്ലെന്ന് സംസ്ഥാന സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ വ്യക്തമാക്കി.

ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനത്തിന് തോമസ് ചാണ്ടിയടക്കമുള്ള എല്ലാ നേതാക്കളുടെയും പിന്തുണയുണ്ട്. ഇനി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രം മതിയെന്നും ടിപി പീതാംബരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
 
പാര്‍ട്ടിയിലേക്ക് ആളുകള്‍ വരുന്നത് സ്വാഗതം ചെയ്യുമെങ്കിലും മന്ത്രിയാകാന്‍ ആരെയും ക്ഷണിച്ചിട്ടില്ല. കേരളാ കോണ്‍ഗ്രസ് (ബി) എന്‍സിപിയിലേക്ക് വരുന്നതിന് ഡിമാന്റുകളുണ്ടായിരുന്നില്ല. കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും ടിപി പീതാംബരൻ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

14 കിലോ അല്ല, 10 കിലോ മാത്രം; ഗാര്‍ഹിക സിലിണ്ടറുകളുടെ ഭാരം കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ പദ്ധതിയിടുന്നു

സംസ്ഥാനത്ത് ഇന്ന് മാത്രം സ്വര്‍ണത്തിന് കുറഞ്ഞത് പവന് 7560 രൂപ!

ഒരിടവേളയ്ക്ക് ശേഷം സ്വർണവില ഒരു ലക്ഷത്തിന് താഴെ, ഇന്ന് മാത്രം കുറഞ്ഞത് 7560 രൂപ

ഇനി തെരെഞ്ഞെടുപ്പ് ചൂടിലേക്ക്, പത്രിക സമർപ്പണം പൂർത്തിയായി, മൊത്തം 1269 പത്രികകൾ, സൂക്ഷ്മ പരിശോധന നാളെ, പിൻവലിക്കൽ 26 വരെ

സംസ്‌കാരം സമരം ചെയ്താല്‍ കിട്ടില്ല; തോമസ് ഐസക്കിന് മറുപടിയുമായി രമേശ് പിഷാരടി

അടുത്ത ലേഖനം
Show comments