കൊലവിളി പ്രസംഗത്തിൽ പി കെ ബഷീർ നിയമനടപടി നേരിടണം; കേസ് റദ്ദാക്കിയ യു ഡി എഫ് സർക്കാരിന്റെ നടപടിയെ സുപ്രീംകോടതി തള്ളി

Webdunia
വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (12:06 IST)
ജെയിംസ് അഗസ്റ്റിൻ വധക്കേസുമായി ബന്ധപ്പെട്ട് കൊലവിളി പ്രസംഗം നടത്തിയ പി കെ ബഷീർ എം എൽ എ നിയമനടപടി നേരിടണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് മജിസ്ട്രേറ്റ് കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. 
 
മുൻ യു ഡി എഫ് സർക്കാരിന്റെ നടപടിയാണ് ഇപ്പോൾ സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. 2008 നവംബറിൽ മലപ്പുറം ജില്ലയിലെ എടവണ്ണയിൽ അധ്യാപകനായിരുന്ന ജെയിംസ് അഗസ്റ്റിന്റെ കൊലപാതകത്തിലെ സാക്ഷികൾക്കെതിരെയാണ് പി കെ ബഷീഎർ കൊലവിളി നടത്തിയത്. കേസിൽ ആരെങ്കിലും സാക്ഷി പറയാൻ വന്നാൽ അവർ ജീവനോടെ തിരിച്ചുവരില്ലെന്നായിരുന്നു എം എൽ എയുടെ ഭീഷണി.   
 
കൊലവിളി പ്രസംഗത്തിനെതിരെ അന്നതെ വി എസ് സർക്കാർ കേസെടുക്കാൻ നിർദേശിച്ചതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു എന്നാൽ പിന്നീട് വന്ന യു ഡി എഫ് സർക്കാർ കേസ് റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ നൽകിയ  ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. പാഠപുസ്തക വിവാദവുമായി ബന്ധപ്പെട്ട് യൂത്ത്‌ലീഗ് നടത്തിയ സമരത്തിലാണ് ജെയിം അഗസ്റ്റിന് കൊല്ലപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

അടുത്ത ലേഖനം
Show comments