കൊലവിളി പ്രസംഗത്തിൽ പി കെ ബഷീർ നിയമനടപടി നേരിടണം; കേസ് റദ്ദാക്കിയ യു ഡി എഫ് സർക്കാരിന്റെ നടപടിയെ സുപ്രീംകോടതി തള്ളി

Webdunia
വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (12:06 IST)
ജെയിംസ് അഗസ്റ്റിൻ വധക്കേസുമായി ബന്ധപ്പെട്ട് കൊലവിളി പ്രസംഗം നടത്തിയ പി കെ ബഷീർ എം എൽ എ നിയമനടപടി നേരിടണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് മജിസ്ട്രേറ്റ് കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. 
 
മുൻ യു ഡി എഫ് സർക്കാരിന്റെ നടപടിയാണ് ഇപ്പോൾ സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. 2008 നവംബറിൽ മലപ്പുറം ജില്ലയിലെ എടവണ്ണയിൽ അധ്യാപകനായിരുന്ന ജെയിംസ് അഗസ്റ്റിന്റെ കൊലപാതകത്തിലെ സാക്ഷികൾക്കെതിരെയാണ് പി കെ ബഷീഎർ കൊലവിളി നടത്തിയത്. കേസിൽ ആരെങ്കിലും സാക്ഷി പറയാൻ വന്നാൽ അവർ ജീവനോടെ തിരിച്ചുവരില്ലെന്നായിരുന്നു എം എൽ എയുടെ ഭീഷണി.   
 
കൊലവിളി പ്രസംഗത്തിനെതിരെ അന്നതെ വി എസ് സർക്കാർ കേസെടുക്കാൻ നിർദേശിച്ചതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു എന്നാൽ പിന്നീട് വന്ന യു ഡി എഫ് സർക്കാർ കേസ് റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ നൽകിയ  ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. പാഠപുസ്തക വിവാദവുമായി ബന്ധപ്പെട്ട് യൂത്ത്‌ലീഗ് നടത്തിയ സമരത്തിലാണ് ജെയിം അഗസ്റ്റിന് കൊല്ലപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

Nemom Seat - 2026 Election: ദുര്‍ബലനെ നിര്‍ത്തിയാല്‍ 'മറ്റത്തൂര്‍ മോഡല്‍' വിമര്‍ശനം ഉയരും; തോല്‍ക്കുന്ന സീറ്റിലേക്ക് ശശി തരൂര്‍?

ശനിയാഴ്ച ജോലി ഒഴിവാക്കുന്നതിന്റെ പേരില്‍ ജീവനക്കാരുടെ അവധിയോ മറ്റ് ആനുകൂല്യങ്ങളോ വെട്ടിക്കുറയ്ക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍

ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുവെന്ന് അമേരിക്ക; നിരുത്തരവാദമെന്ന് ചൈന

ഇന്ത്യ -അമേരിക്ക വ്യാപാരക്കാരാറില്‍ ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പുറത്ത്; റഷ്യന്‍ എണ്ണയെക്കുറിച്ച് പരാമര്‍ശം ഇല്ല

ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി ചെയ്താല്‍ മതി

അടുത്ത ലേഖനം
Show comments