Webdunia - Bharat's app for daily news and videos

Install App

സ്ഥിരമായി അപവാദപ്രചരണവും ശല്യപ്പെടുത്തലും; നടി പാര്‍വതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

കുടുംബത്തെ അപമാനിക്കാനും ഇയാള്‍ ശ്രമിച്ചതായി നടിയുടെ പരാതിയിലുണ്ട്.

തുമ്പി ഏബ്രഹാം
വെള്ളി, 22 നവം‌ബര്‍ 2019 (13:20 IST)
നടി പാര്‍വതിയെ സ്ഥിരമായി ശല്യപ്പെടുത്തുകയും അപവാദ പ്രചരണം നടത്തുകയും ചെയ്തയാള്‍ക്കെതിരെ പൊലീസില്‍ പരാതി. അഭിഭാഷകനും സംവിധായകനുമെന്ന്‌ അവകാശപ്പെടുന്ന എറണാകുളം സ്വദേശി കിഷോറിനെതിരെ പാര്‍വതിയുടെ പരാതിയില്‍ കോഴിക്കോട് എലത്തൂര്‍ പൊലീസ് കേസെടുത്തു. കുടുംബത്തെ അപമാനിക്കാനും ഇയാള്‍ ശ്രമിച്ചതായി നടിയുടെ പരാതിയിലുണ്ട്. 
 
കിഷോര്‍ എന്ന് അവകാശപ്പെടുന്നയാള്‍ ഫേസ്ബുക്ക് മെസഞ്ചറിലൂടെ ബന്ധപ്പെട്ട് ഒരു അടിയന്തര കാര്യം സംസാരിക്കാനുണ്ടെന്ന് സഹോദരന് സന്ദേശമയച്ചതായി പരാതിയില്‍ പറയുന്നു. പാര്‍വതി അമേരിക്കയിലായിരുന്ന സമയത്ത് കൊച്ചിയിലാണ് നടി ഉള്ളതെന്നും ഒരു മാഫിയയില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നും ഇയാള്‍ പറഞ്ഞതായി പരാതിയിലുണ്ട്. 
 
ഇയാളുടെ അവകാശവാദങ്ങള്‍ തള്ളിയപ്പോള്‍, വാട്‌സ് ആപ്പിലൂടെയും ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെയും അപവാദകരമായ സന്ദേശങ്ങള്‍ അയയ്ക്കുന്നത് തുടര്‍ന്നുവെന്നും നടി വിശദീകരിക്കുന്നു. ഒക്ടോബര്‍ 7 നാണ് സഹോദരന്‍ ഇക്കാര്യങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് പാര്‍വതി പരാതിയില്‍ വിശദീകരിക്കുന്നുണ്ട്. സഹോദരനെ കൂടാതെ പാര്‍വതിയുടെ അച്ഛനും ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും കിഷോര്‍ തുടര്‍ച്ചയായി സന്ദേശങ്ങളയച്ചിരുന്നു.
 
ഇയാളുടെ ശബ്ദസന്ദേശങ്ങളും പാര്‍വതിയെ അവഹേളിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ശല്യം ചെയ്യല്‍ ഒരു ഗൗരവമായി എടുക്കാത്തത് പലപ്പോഴും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ കലാശിക്കാറുണ്ട്. ചിലര്‍ക്ക് കടുത്ത അതിക്രമങ്ങളാണ് നേരിടേണ്ടി വരാറ്. ശല്യപ്പെടുത്തലും അപവാദ പ്രചരണവും കടുത്ത മാനസിക വേദനയുണ്ടാക്കുന്നതാണെന്നും പാര്‍വതി പറഞ്ഞു.
 
അഭിഭാഷകനെന്നും സംവിധായകനെന്നും കിഷോര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇയാള്‍ക്ക് സിനിമാ രംഗവുമായി ബന്ധമില്ല. നടി പൊലീസില്‍ പരാതി നല്‍കിയതിന് ശേഷം ഇയാള്‍ സിനിമാ രംഗത്തുള്ള ചിലരെ വിളിച്ച് അപവാദ പ്രചരണം തുടരുന്നുണ്ട്.
 
കാഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് നടി പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 ഡി, 1200 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പിന്‍തുടര്‍ന്ന് ശല്യം ചെയ്യല്‍, വിവിധ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചരണം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണിത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര്‍ജ് ചെയ്യുന്നതിനിടെ സ്മാര്‍ട്ട്ഫോണ്‍ ബോംബ് പോലെ പൊട്ടിത്തെറിച്ചു; ഈ തെറ്റുകള്‍ ചെയ്യരുത്

India vs Pakistan: വെള്ളവും രക്തവും ഒന്നിച്ചൊഴുകാത്തപ്പോൾ ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ല, ഏഷ്യാകപ്പിലെ ഇന്ത്യ- പാക് മത്സരത്തെ വിമർശിച്ച് അസദ്ദുദ്ദീൻ ഒവൈസി

യുഡിഎഫ് ശക്തമായി തിരിച്ചുവരും, 2026ൽ ഭരണം പിടിക്കും,ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന് വി ഡി സതീശൻ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം, പ്രതിയെ പിടിക്കാൻ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് കൊല്ലം സിറ്റി പോലീസ്

ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി

അടുത്ത ലേഖനം
Show comments