Webdunia - Bharat's app for daily news and videos

Install App

സ്ഥിരമായി അപവാദപ്രചരണവും ശല്യപ്പെടുത്തലും; നടി പാര്‍വതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

കുടുംബത്തെ അപമാനിക്കാനും ഇയാള്‍ ശ്രമിച്ചതായി നടിയുടെ പരാതിയിലുണ്ട്.

തുമ്പി ഏബ്രഹാം
വെള്ളി, 22 നവം‌ബര്‍ 2019 (13:20 IST)
നടി പാര്‍വതിയെ സ്ഥിരമായി ശല്യപ്പെടുത്തുകയും അപവാദ പ്രചരണം നടത്തുകയും ചെയ്തയാള്‍ക്കെതിരെ പൊലീസില്‍ പരാതി. അഭിഭാഷകനും സംവിധായകനുമെന്ന്‌ അവകാശപ്പെടുന്ന എറണാകുളം സ്വദേശി കിഷോറിനെതിരെ പാര്‍വതിയുടെ പരാതിയില്‍ കോഴിക്കോട് എലത്തൂര്‍ പൊലീസ് കേസെടുത്തു. കുടുംബത്തെ അപമാനിക്കാനും ഇയാള്‍ ശ്രമിച്ചതായി നടിയുടെ പരാതിയിലുണ്ട്. 
 
കിഷോര്‍ എന്ന് അവകാശപ്പെടുന്നയാള്‍ ഫേസ്ബുക്ക് മെസഞ്ചറിലൂടെ ബന്ധപ്പെട്ട് ഒരു അടിയന്തര കാര്യം സംസാരിക്കാനുണ്ടെന്ന് സഹോദരന് സന്ദേശമയച്ചതായി പരാതിയില്‍ പറയുന്നു. പാര്‍വതി അമേരിക്കയിലായിരുന്ന സമയത്ത് കൊച്ചിയിലാണ് നടി ഉള്ളതെന്നും ഒരു മാഫിയയില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നും ഇയാള്‍ പറഞ്ഞതായി പരാതിയിലുണ്ട്. 
 
ഇയാളുടെ അവകാശവാദങ്ങള്‍ തള്ളിയപ്പോള്‍, വാട്‌സ് ആപ്പിലൂടെയും ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെയും അപവാദകരമായ സന്ദേശങ്ങള്‍ അയയ്ക്കുന്നത് തുടര്‍ന്നുവെന്നും നടി വിശദീകരിക്കുന്നു. ഒക്ടോബര്‍ 7 നാണ് സഹോദരന്‍ ഇക്കാര്യങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് പാര്‍വതി പരാതിയില്‍ വിശദീകരിക്കുന്നുണ്ട്. സഹോദരനെ കൂടാതെ പാര്‍വതിയുടെ അച്ഛനും ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും കിഷോര്‍ തുടര്‍ച്ചയായി സന്ദേശങ്ങളയച്ചിരുന്നു.
 
ഇയാളുടെ ശബ്ദസന്ദേശങ്ങളും പാര്‍വതിയെ അവഹേളിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ശല്യം ചെയ്യല്‍ ഒരു ഗൗരവമായി എടുക്കാത്തത് പലപ്പോഴും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ കലാശിക്കാറുണ്ട്. ചിലര്‍ക്ക് കടുത്ത അതിക്രമങ്ങളാണ് നേരിടേണ്ടി വരാറ്. ശല്യപ്പെടുത്തലും അപവാദ പ്രചരണവും കടുത്ത മാനസിക വേദനയുണ്ടാക്കുന്നതാണെന്നും പാര്‍വതി പറഞ്ഞു.
 
അഭിഭാഷകനെന്നും സംവിധായകനെന്നും കിഷോര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇയാള്‍ക്ക് സിനിമാ രംഗവുമായി ബന്ധമില്ല. നടി പൊലീസില്‍ പരാതി നല്‍കിയതിന് ശേഷം ഇയാള്‍ സിനിമാ രംഗത്തുള്ള ചിലരെ വിളിച്ച് അപവാദ പ്രചരണം തുടരുന്നുണ്ട്.
 
കാഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് നടി പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 ഡി, 1200 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പിന്‍തുടര്‍ന്ന് ശല്യം ചെയ്യല്‍, വിവിധ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചരണം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണിത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

PV Anvar: ഇത്തവണ മത്സരിക്കില്ല, പക്ഷേ 2026 ല്‍ ഞാന്‍ തന്നെ; ജോയ് അന്‍വറിന്റെ നോമിനി?

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments