പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചത് മർദ്ദനമേറ്റ് തന്നെ, ശരീരത്തിൽ പന്ത്രണ്ടോളം ക്ഷതങ്ങൾ

Webdunia
വ്യാഴം, 3 ഒക്‌ടോബര്‍ 2019 (19:12 IST)
പാവരട്ടിയിൽ എക്സൈസ് കസ്റ്റഡിയിലെടുത്ത രഞ്ജിത്ത് മരിച്ചത് മർദ്ദനത്തെ തുടർന്ന് എന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രഞ്ജിത്തിന്റെ ശരീരത്തിൽ പന്ത്രണ്ടോളം ക്ഷതങ്ങൾ ഉണ്ടായിരുന്നു എന്നും മർദ്ദനത്തെ ക്ഷതത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.    
 
രഞ്ജിത്തിന്റെ തലയിലേറ്റ ക്ഷതമാവാം മരണകാരണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നാളെ പൊലീസിന് കൈമറും. ഇതിനു ശേഷമായിരിക്കും എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആരംഭിക്കുക. കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ മർദ്ദിച്ചിട്ടില്ല എന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. 
 
അതേസമയം കസ്റ്റഡി മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതേവരെ കണ്ടിട്ടില്ല എന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. ഉദ്യോഗസ്ഥർ കുറ്റക്കാരാണോ എന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കണ്ടതിന് ശേഷം മാത്രമേ പറയാനാകു എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അടുത്ത ലേഖനം
Show comments