Webdunia - Bharat's app for daily news and videos

Install App

കടുത്ത വരള്‍ച്ചയും അതിതീവ്ര മഴയും: കാലാവസ്ഥാ വ്യതിയാനം ഒരു ലക്ഷത്തിലധികം കര്‍ഷകരെ ബാധിച്ചെന്നും 350 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍
ശനി, 17 ഓഗസ്റ്റ് 2024 (21:03 IST)
കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം കര്‍ഷകരെ ബാധിച്ചെന്നും 350 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചിങ്ങം ഒന്നിന് കര്‍ഷകദിനാചരണത്തോടനുബന്ധിച്ച് നടത്തിയ കര്‍ഷക അവാര്‍ഡ് വിതരണവും കതിര്‍ ആപ്പ് ലോഞ്ചിംഗും നിര്‍വഹിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 
 
2024 ഫെബ്രുവരി മുതല്‍ മെയ് വരെയുണ്ടായ കടുത്ത വരള്‍ച്ചയും ഉഷ്ണതരംഗവും തുടര്‍ന്നുണ്ടായ അതിതീവ്ര മഴയും മൂലം കേരളത്തില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ചു. വരള്‍ച്ച മൂലം സംസ്ഥാനത്ത് പ്രത്യക്ഷമായി 257.12 കോടി രൂപയുടെയും പരോക്ഷമായി 118.69 കോടി രൂപയുടെയും നഷ്ടം ഉണ്ടായതായി വിലയിരുത്തുന്നു. 56,947 കര്‍ഷകരെയാണ് വരള്‍ച്ച ബാധിച്ചത്. അതിതീവ്ര മഴയാകട്ടെ 51,231 കര്‍ഷകരെ ബാധിച്ചു. 16,004 ലക്ഷം രൂപയുടെ പ്രാഥമിക നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments