പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 ജനുവരി 2025 (18:21 IST)
'എല്ലാവര്‍ക്കും ഭവനം' എന്ന ലക്ഷ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ PMAY-U 2.0  അവതരിപ്പിച്ചത്. 2024 സെപ്തംബര്‍ 1-ന് ശേഷം പ്രോപ്പര്‍ട്ടി വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോ പുനര്‍വില്‍പ്പന നടത്തുന്നതിനോ വേണ്ടി നിങ്ങള്‍ ഒരു ഹോം ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍, ഈ സ്‌കീമിന് കീഴില്‍ നിങ്ങളുടെ ഹോം ലോണിന് 4% സബ്സിഡി അടുത്ത അഞ്ച് വര്‍ഷത്തേക്ക് ലഭിക്കും. പദ്ധതി പ്രാഥമികമായി ലക്ഷ്യമിടുന്നത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ (ഇഡബ്ല്യുഎസ്), താഴ്ന്ന വരുമാനമുള്ള ഗ്രൂപ്പുകള്‍ (എല്‍ഐജി), ഇടത്തരം വരുമാനമുള്ള ഗ്രൂപ്പുകള്‍ (എംഐജി) എന്നിവരെയാണ്. വാര്‍ഷിക വരുമാനം 3 ലക്ഷം, 6 ലക്ഷം, 9 ലക്ഷം വരെയാണ് യഥാക്രമം വേണ്ടത്. 
 
സബ്സിഡി ലഭിക്കുന്നതിന് അപേക്ഷകര്‍ വരുമാനത്തിന്റെ തെളിവ് നല്‍കണം. 3 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ഇഡബ്ല്യൂഎസ് കുടുംബങ്ങള്‍ക്ക് പുതിയ വീട് നിര്‍മ്മിക്കുന്നതിന് 2.5 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും.കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഗ്രാമങ്ങളിലോ നഗരങ്ങളിലോ സര്‍ക്കാര്‍ ഭവന പദ്ധതി പ്രകാരം വീടുകള്‍ ലഭിച്ച ഗുണഭോക്താക്കള്‍ അയോഗ്യരാണ്. കൂടാതെ, പിഎംഎവൈ യു വിന് കീഴില്‍ ലിസ്റ്റ് ചെയ്തതും 2023 ഡിസംബര്‍ 31-ന് ശേഷം യോഗ്യമല്ലെന്ന് പ്രഖ്യാപിച്ചതുമായ ബിസിനസുകളോ കുടുംബങ്ങളോ PMAY-U 2.0-ല്‍ ഉള്‍പ്പെടുത്തില്ല. 
 
ഈ സ്‌കീമിന് കീഴില്‍, ഗുണഭോക്താക്കള്‍ക്ക് 35 ലക്ഷം രൂപയോ അതില്‍ താഴെയോ വിലയുള്ള വീടുകള്‍ക്ക് 8 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 4% പലിശ സബ്സിഡി ലഭിക്കും. 12 വര്‍ഷം വരെയുള്ള വായ്പാ കാലാവധിക്ക് ഈ ആനുകൂല്യം ബാധകമാണ്. കൂടാതെ വാര്‍ഷിക ഗഡുക്കളായി 1.8 ലക്ഷം രൂപ ധനസഹായവും നല്‍കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments