Webdunia - Bharat's app for daily news and videos

Install App

വീട്ടമ്മമാരും കന്യാസ്ത്രീകളുമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് പള്ളി വികാരി അശ്ലീല വീഡിയോ അയച്ചു; മറ്റൊരു വൈദികന്‍ അയച്ചു തന്നതാണെന്ന് വിശദീകരണം

Webdunia
വ്യാഴം, 30 ജൂണ്‍ 2022 (12:19 IST)
കണ്ണൂര്‍ അടയ്ക്കാത്തോട് പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ കീഴേത്തിയുടെ ഫോണില്‍ നിന്നും വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചതായി പരാതി. മാതൃവേദി സംഘടനയുടെ ഡയറക്ടര്‍ കൂടിയായ പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. വൈദികനെതിരെ നടപടി വേണമെന്ന് വീട്ടമ്മമാര്‍ ആവശ്യപ്പെട്ടു. മാനന്തവാടി ബിഷപ്പിന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. 
 
നാനൂറിലധികം വനിതകളുള്ള ഭക്തസംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് അശ്ലീല വീഡിയോ വന്നത്. പരാതിയെ തുടര്‍ന്ന് വൈദികനെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയതായി മാനന്തവാടി രൂപത പിആര്‍ഒ സാലു എബ്രഹാം അറിയിച്ചു. മൂന്നംഗ കമ്മിറ്റിയെ തെളിവെടുപ്പിനായി നിയോഗിച്ചു. 
 
ഗ്രൂപ്പ് തെറ്റി വീഡിയോ അയച്ചതാണെന്നാണ് വൈദികന്‍ പറയുന്നത്. മറ്റൊരു വൈദികനാണ് ഈ അശ്ലീല വീഡിയോ തനിക്ക് അയച്ചുതന്നതെന്നും സെബാസ്റ്റ്യന്‍ കീഴേത്ത് വിശദീകരിക്കുന്നു. മറ്റൊരു വൈദികന്‍ അയച്ച വീഡിയോ തിരിച്ചയപ്പോള്‍ ഗ്രൂപ്പിലേക്ക് പോയതാണെന്നാണ് ഇദ്ദേഹം പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം