Webdunia - Bharat's app for daily news and videos

Install App

വെല്ലുവിളിച്ച് തൃപ്‌തി ദേശായി, പിന്നാലെ 800 സ്ത്രീകളും; അയ്യനെ കാണാനോ അതോ ശക്തി തെളിയിക്കാനോ?- വെട്ടിലാകുന്നത് സർക്കാർ

റിജിഷ മീനോത്ത്
വ്യാഴം, 15 നവം‌ബര്‍ 2018 (12:37 IST)
ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഭൂമാതാ ബ്രിഗേ‍ഡ് നേതാവും ആക്ടിവിസ്റ്റുമായ തൃപ്‌തി ദേശായി മലചവിട്ടാൻ എത്തുന്ന ദിവസം പ്രഖ്യാപിച്ചതോടെ പലർക്കും സംശയങ്ങൾ ഏറെയാണ്. വിശ്വാസികളായ സ്‌ത്രീകളെ മാത്രം പിന്തുണച്ചുകൊണ്ട് സർക്കാർ ഉറച്ച തീരുമാനം എടുത്തിരിക്കുമ്പോൾ തൃപ്‌തി ദേശായിയുടെ ഈ വരവ് എന്തിന് വേണ്ടിയുള്ളതാണ്?
 
എന്തുതന്നെയായാലും ഇത്തവണ മണ്ഡല പൂജയ്‌ക്കായി നവംബർ 16 മുതൽ ഡിസംബർ 27 വരെയും മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 മുതൽ ജനുവരി 20 വരെയും ശബരിമല നട തുറക്കുമ്പോൾ ഏറ്റവും കൂടുതൽ വെല്ലുവിളിയാകുന്നത് സർക്കാരിനും പൊലീസുകാർക്കും തന്നെയാണ്. 
 
അതേസമയം, തൃപ്‌തി ദേശായിക്ക് പുറമേ 800ൽ പരം സ്‌ത്രീകൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്‌ത്രീകൾക്കായി പ്രത്യേക ഓൺലൈൻ സജ്ജീകരണം ഏർപ്പെടുത്തിയതിൽ ഇതുവരെയായി രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന യുവതികളുടെ എണ്ണം 800 കഴിഞ്ഞു.  
 
ഇതോടെ വെട്ടിലായിരിക്കുന്നത് സർക്കാറാണ്. സ്‌ത്രീകൾ വരുമ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാക്കാനായി സംഘപരിവാർ സംഘങ്ങൾ ഒരുവശത്തും സു‌പ്രീംകോടതി വിധി പിന്തുണയായി ഏറ്റെടുത്ത് അയ്യപ്പദർശനത്തിനെത്തുന്ന സ്‌ത്രീകൾ മറുപക്ഷത്തും നിൽക്കുമ്പോൾ രണ്ടിനും ഇടയിലാണ് സർക്കാറിന്റേയും പൊലീസുകാരുടേയും സ്ഥാനം.
 
തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ടത്തിരുനാളിനും പ്രതിഷേധക്കാരെ നേരിടുന്നതിനായി 2800ൽപ്പരം പൊലീസുകാരെ വിന്യസിച്ച ശബരിമലയിൽ ഇത്തവണയുള്ള 64 ദിവസം സുരക്ഷിതമാക്കാൻ വൻ സുരക്ഷയൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ പതിനായിരത്തിന് മുകളില്‍ പൊലീസുകാര്‍ ശബരിമലയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുണ്ടാകും എന്നും സൂചനകളുണ്ട്. 
 
ശബരിമലയിൽ യുവതീ പ്രവേശത്തിന്റെ മുൻ ഉത്തരവ് സ്‌റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചതോടെ സുപ്രീം ‌കോടതി വിധി നടപ്പിലാക്കാൻ സുരക്ഷ ഒരുക്കേണ്ടത് സർക്കാറിന്റെ കടമയാണ്. ഇത്തവണ സുരക്ഷയുടെ ഭാഗമായി 5 ഘട്ടങ്ങളായാണു പൊലീസിനെ വിന്യസിപ്പിക്കുക. ഈ മാസം 14 മുതല്‍ 30 വരെയാണ് ആദ്യഘട്ടവും 30 മുതല്‍ ഡിസംബര്‍ 14 വരെ രണ്ടാംഘട്ടവും 14 മുതല്‍ 29 വരെ മൂന്നാംഘട്ടവും 29 മുതല്‍ ജനുവരി 16 വരെ നാലാംഘട്ടവും 16 മുതല്‍ 20 വരെ അഞ്ചാംഘട്ടവും ആണ്. 
 
ഇതുവരെ 800ൽപ്പരം സ്‌ത്രീകൾ ഓൺലൈൻ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നതുകൊണ്ടുതന്നെ ഇന്നത്തെ ഒരു ദിവസം കഴിയുന്നതിലൂടെ ഇതിൽ കൂടുതൽ സ്‌ത്രീകൾ വരാൻ മാത്രമേ സാധ്യത നിലനിൽക്കുന്നുള്ളൂ. എതുതന്നെയായാലും സ്‌ത്രീകൾക്ക് പരമാവധി സുരക്ഷയൊരുക്കുന്ന കാര്യത്തിൽ യാതോരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments