മഴക്കെടുതി: സാഹചര്യങ്ങൾ വിലയിരുത്താൻ സർക്കാർ ഉന്നതതല യോഗം വിളിച്ചു

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (15:08 IST)
കനത്ത മഴ സംസ്ഥാനത്താകമാനം തന്നെ നാശങ്ങൾ വിതക്കുന്ന സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്താനായി സർക്കാർ ഉന്നതതല യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.  അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ ജില്ലാ ഭരണാധികാരികൾക്ക് സർക്കാർ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.
 
അതേസമയം കനത്ത മഴയെ തുടർന്ന് അപകടത്തിൽ‌പെട്ട് മരിച്ചവരുടെ എണ്ണം ഏഴായി. പുളിയനാനിക്കല്‍ ടോമി എന്നയാളാണ് ഗതാഗത മാർഗങ്ങൾ ഇല്ലാത്തതിനാൽ ചികിത്സ കിട്ടാതെ തിങ്കളാഴച മരിച്ചത്. 
 
ട്രാക്കിൽ വെള്ളം കയറി സിഗ്നൽ സംവിധാനം താറുമാറായതിനാൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. എറണാകുളം വഴിയുള്ള 9 പാസഞ്ചർ ട്രെയിനുകൾ  റദ്ദ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്. കുട്ടനാട്ടിൽ മട വീണ് ഏക്കർ കണകിന്  സ്ഥലത്തെ കൃഷി നശിച്ചു. പലയിടങ്ങളിലും ഉരുൾപൊട്ടലുക്കൽ ഉണ്ടായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

കിടപ്പുമുറിയിലെ എസി യൂണിറ്റിനുള്ളില്‍ കണ്ടെത്തിയത് അഞ്ച് പാമ്പുകളെ!

'സൈനിക സംഘര്‍ഷം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല': ഇറാന്‍, ഇസ്രായേല്‍, ഉക്രെയ്ന്‍ യുദ്ധങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി

പശ്ചിമേഷ്യൻ സംഘർഷം, മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന

ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചതോടെ കേരളത്തില്‍ മെഡിക്കല്‍ സേവനങ്ങള്‍ സാധാരണനിലയിലേക്ക്

ഞണ്ട് അലര്‍ജിയുള്ള യുവാവ് ഞണ്ട് കറി കഴിച്ച് ചികിത്സയിലിരിക്കെ മരിച്ചു, സംഭവം കൊച്ചിയില്‍

അടുത്ത ലേഖനം
Show comments