ശുഹൈബിനെ തുണ്ടംതുണ്ടമാക്കി വെട്ടിയരിഞ്ഞ കൊടുംകുറ്റവാളിയെ പിടികൂടാതെ എന്ത് സമാധാനചര്‍ച്ച? - ചെന്നിത്തല

Webdunia
ബുധന്‍, 21 ഫെബ്രുവരി 2018 (19:54 IST)
ശുഹൈബിനെ തുണ്ടംതുണ്ടമാക്കി വെട്ടിയരിഞ്ഞ കൊടുംകുറ്റവാളിയെ പിടികൂടാതെ എന്ത് സമാധാനചര്‍ച്ചയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമാധാന ശ്രമങ്ങളില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളന തിരക്കിനിടയില്‍ മുഴുകുമ്പോള്‍ എന്തിനാണ് മുന്‍ഗണന എന്ന് ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും ചെന്നിത്തല ഓര്‍മ്മിപ്പിക്കുന്നു.
 
ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
കണ്ണൂരില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ നിന്നും യുഡിഎഫ് എന്തുകൊണ്ട് ഇറങ്ങിപ്പോയെന്ന് പലരും ചോദിക്കുന്നുണ്ട്.
 
സിപിഎമ്മിന്റെ മേല്‍ക്കോയ്മ പ്രകടിപ്പിക്കുന്നതിനാണെങ്കില്‍ കളക്ട്രേറ്റിലെ യോഗം അഴീക്കോടന്‍ സ്മാരകത്തിലേക്ക് മാറ്റുന്നതായിരുന്നു ഉചിതം. കണ്ണൂരില്‍ സമാധാനം പുലരാന്‍ സിപിഎം ആഗഹിക്കുന്നില്ല എന്നതിന് ഏറ്റവും വലിയ തെളിവായിരുന്നു ഇന്ന് വിളിച്ചുകൂട്ടിയ സമാധാനയോഗം. രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായിട്ടല്ല, പകരം സര്‍ക്കാരിന്റെ ഭാഗമായിട്ടാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ മറുപടി പറഞ്ഞത്.
 
കണ്ണൂരില്‍ ഇത് വരെ നടന്ന എല്ലാ സമാധാന യോഗങ്ങളിലും ജനപ്രതിനിധികളെ പങ്കെടുപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ യോഗത്തില്‍ യു.ഡി.എഫിന്റെ ജനപ്രതിനിധികളെ വിലക്കുകയും സി.പി.എമ്മിന്റെ പ്രതിനികളെ പങ്കെടുപ്പിക്കുകുയം ചെയ്തത് യോഗം അട്ടിമറിക്കുന്നതിനായിരുന്നു. യു.ഡി.എഫിന്റെ എം.എല്‍ എമാരെ യോഗത്തിന്റെ പുറത്തിരുത്തിയ ശേഷം കെ.കെ.രാഗേഷ് എം.പിയെ വേദിയിലിരുത്തിയത് സമാന്യ ജനാധിപത്യ മര്യാദയ്ക്ക് ചേര്‍ന്നതല്ല. കണ്ണൂരില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന ആഗ്രഹം ഉള്ളതിനാലാണ് യോഗത്തില്‍ പങ്കെടുക്കാന്‍ യു.ഡി.എഫ് തയ്യാറായത്. പക്ഷേ സി.പി.എം അത് അട്ടിമറിക്കുകയായിരുന്നു.
 
ഷുഹൈബ് കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളെ ഇതുവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ തയാറാകാത്തത് ഇവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന് പൊലീസിന് ഉറപ്പുള്ളത് കൊണ്ടല്ലേ ?
 
നിലത്ത് കുത്തിയിരുന്നു ഷുഹൈബിനെ തുണ്ടം തുണ്ടമാക്കി വെട്ടി അരിഞ്ഞ കൊടുംകുറ്റവാളിയെ പിടികൂടാതെയും വെട്ടാനുപയോഗിച്ച വാള്‍, പ്രതികള്‍ എത്തിയ കാര്‍ തുടങ്ങിയവ കസ്റ്റഡിയില്‍ എടുക്കാതെയും നടത്തുന്ന ഒരു ചര്‍ച്ചയും സമാധാനം സൃഷ്ടിക്കാനുള്ളതല്ല എന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്.
 
സമാധാന ശ്രമങ്ങളില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളന തിരക്കിനിടയില്‍ മുഴുകുമ്പോള്‍ എന്തിനാണ് മുന്‍ഗണന എന്ന് ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. മുഖ്യമന്ത്രി പോലും ഗൗരവത്തിലെടുക്കാത്ത ചര്‍ച്ചയ്ക്ക് പ്രതിപക്ഷത്തെ വിളിച്ചു കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കരുത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments