Webdunia - Bharat's app for daily news and videos

Install App

Govindachamy: മാസത്തിൽ ഒരിക്കൽ തലമുടി വെട്ടണം, ആഴ്ചയിൽ ഷേവ് ചെയ്യണം, നിയമങ്ങളൊന്നും ഗോവിന്ദസ്വാമിക്ക് ബാധകമായില്ല, ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ രൂക്ഷ വിമർശനം

ഗോവിന്ദാചാമിയുടെ കേസില്‍, ജയില്‍ ഭരണ സംവിധാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ച.

അഭിറാം മനോഹർ
വെള്ളി, 25 ജൂലൈ 2025 (15:22 IST)
Govindachamy
കണ്ണൂര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളിയായ ഗോവിന്ദാചാമിയുടെ കേസില്‍, ജയില്‍ ഭരണ സംവിധാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ച. ജയിലിലെ ചട്ടങ്ങള്‍ പ്രകാരം, ശിക്ഷിക്കപ്പെട്ട തടവുകാരന്‍ മാസത്തില്‍ ഒരിക്കല്‍ തലമുടി വെട്ടുകയും ആഴ്ചയില്‍ ഒരിക്കല്‍ ഷേവ് ചെയ്യുകയും വേണം. എന്നാല്‍ ഗോവിന്ദാചാമിയുടെ കാര്യത്തില്‍ ഈ മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചട്ടലംഘനത്തിന്റെ ഭാഗമായി വരുന്നതായിട്ടും ഉദ്യോഗസ്ഥര്‍ ഒന്നും തന്നെ ജയില്‍ ചട്ടങ്ങള്‍   പാലിക്കാന്‍ തയ്യാറായില്ലെന്നാണ് ഗോവിന്ദചാമി വിഷയത്തില്‍ ഉയരുന്ന പ്രധാനവിമര്‍ശനം.
 
 
ജയില്‍ ചട്ടങ്ങള്‍ പ്രകാരം തടവുകാരന്‍ ജയിലിലേക്ക് എത്തിക്കഴിഞ്ഞാല്‍ മാസത്തില്‍ ഒരു പ്രാവശ്യം മുടിവെട്ടുകയും ആഴ്ചയില്‍ ഷേവ് ചെയ്യുകയും വേണം. ഏതെങ്കിലും ഘട്ടത്തില്‍ അലര്‍ജിയുണ്ടെങ്കില്‍ ജയില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമെ ഷേവ് ചെയ്യുന്നതില്‍ നിന്നും ഒഴിവാകാന്‍ സാധിക്കുകയുള്ളു. അപ്പോഴും താടി നീട്ടി വളര്‍ത്താന്‍ അനുവാദമില്ല. ജയിലില്‍ നിന്നും പുറത്തിറങ്ങി നാട്ടുകാരുടെ കണ്ണില്‍ പെടാതെയിരിക്കാനാകും ഗോവിന്ദസാമി താടി നീട്ടിവളര്‍ത്തിയത്. ഇതിനുള്ള സാഹചര്യം ഉദ്യോഗസ്ഥര്‍ ഒരുക്കിനല്‍കിയെന്നാണ് നിലവില്‍ ഉയരുന്ന വിമര്‍ശനം.
 
മോഷണം നടത്തി തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാനായിരുന്നു ഗോവിന്ദചാമിയുടെ പദ്ധതി എന്നതടക്കമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ജയിലിലെ കമ്പി മുറിക്കാനായി ജയില്‍ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് ഗോവിന്ദ ചാമി ആയുധമെടുത്തത്.ജയിലിലെ വൈദ്യുതി കടത്തിവിടുന്ന ഫെന്‍സിംഗ് സംവിധാനം പല മാസങ്ങളായി പ്രവര്‍ത്തനരഹിതമായിരുന്നു.പ്രാഥമികാന്വേഷണത്തില്‍ തന്നെ അഡ്മിനിസ്‌ട്രേഷനിലെ അപാകതകള്‍,ഉദ്യോഗസ്ഥ അനാസ്ഥ, നേരത്തെ ലഭിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകള്‍ അവഗണിച്ചു എന്നതെല്ലാം ഇതോടെ തെളിഞ്ഞു കഴിഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അസിസ്റ്റന്റ് സൂപ്രണ്ട്, APOമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. ഈ സംഭവം കേരളത്തിലെ ജയിലുകളുടെ സുരക്ഷാ സംവിധാനത്തെ പറ്റിയുള്ള കടുത്ത ആശങ്കകളാണ് ഉയര്‍ത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

അശ്ലീല ഉള്ളടക്കം, ഉല്ലുവും ആൾട്ട് ബാലാജിയും അടക്കം 25 പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

കമല്‍ഹാസന്‍ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ഓട്ടോറിക്ഷ കുഴിയില്‍ വീണതിന് പിന്നാലെ റോഡിലേക്ക് തെറിച്ചുവീണു; തിരൂരില്‍ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

പാലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചു

'ദേ കിണറ്റില്‍ ഒരു കൈ'; കയറില്‍ തൂങ്ങിനിന്നു, ജീപ്പില്‍ കയറ്റാന്‍ പാടുപെട്ട് പൊലീസ്

അടുത്ത ലേഖനം
Show comments