ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; ദര്‍ശനം സുഗമമാക്കി നിയന്ത്രണങ്ങള്‍

രാവിലെ 5.45 ന് മരക്കൂട്ടത്തിനു സമീപം വരെ എത്തിയ നീണ്ട ക്യൂ മണിക്കൂറുകളോളം തുടര്‍ന്നു

രേണുക വേണു
ചൊവ്വ, 18 നവം‌ബര്‍ 2025 (09:29 IST)
വന്‍ ഭക്തജനത്തിരക്കിനിടയിലും ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കു സുഖദര്‍ശനം. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ വിജയകരം. 
 
രാവിലെ 5.45 ന് മരക്കൂട്ടത്തിനു സമീപം വരെ എത്തിയ നീണ്ട ക്യൂ മണിക്കൂറുകളോളം തുടര്‍ന്നു. നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ നിറഞ്ഞു. തിരക്കു കാരണം ദര്‍ശനം കഴിയുന്ന തീര്‍ഥാടകര്‍ അപ്പോള്‍ തന്നെ പമ്പയിലേക്കു മലയിറങ്ങുകയാണ്. നൂറുകണക്കിനു പൊലീസ് ഉദ്യോഗസ്ഥര്‍ തിരക്ക് നിയന്ത്രിക്കാന്‍ ഉണ്ട്. 
 
തീര്‍ഥാടകരുടെ സുഗമമായ യാത്രയ്ക്കു കെഎസ്ആര്‍ടിസി ആദ്യഘട്ടത്തില്‍ 450 ബസുകളാണ് ഏര്‍പ്പെടുത്തിയിരുന്നത്. നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസിന് ഓരോ മിനിറ്റിലും മൂന്ന് ബസുകള്‍ വീതം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തജനത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്കായി കൂടുതല്‍ ബസ് സൗകര്യം ഒരുക്കും. പമ്പ - നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനു മാത്രമായി 202 ബസുകളാണ് എത്തിച്ചിട്ടുള്ളത്. ലോ ഫ്‌ളോര്‍ എസി, ലോഫ്‌ലോര്‍ നോണ്‍ എസി ബസുകള്‍ ഉള്‍പ്പെടെ ശബരിമലയില്‍ സര്‍വീസ് നടത്തുന്നുണ്ട്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

എട്ടിന്റെ പണി; വി.എം.വിനുവിനു പകരം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്

11 വയസുള്ള മകളെ പീഡിപ്പിച്ച 40 കാരനു 178 വര്‍ഷം കഠിന തടവ്

ചെങ്കോട്ട സ്‌ഫോടനം: വിദേശത്തുള്ള ഭീകരര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായി വിവരം

അടുത്ത ലേഖനം
Show comments