Webdunia - Bharat's app for daily news and videos

Install App

‘തല്ലിക്കൊന്ന് കൊക്കയിലെറിയും’- മരിച്ച ശിവദാസിന് ആർ എസ് എസിന്റെ ഭീഷണി

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (16:06 IST)
പമ്പയിൽ അയ്യപ്പഭക്തന്മാർക്ക് നേരെ പൊലീസ് നടത്തിയ നടപടിയുടെ ഭാഗമായിട്ടാണ് പത്തനംതിട്ട പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസൻ കൊല്ലപ്പെട്ടത് ആർ എസ് എസ് വ്യാജ പ്രചരണം നടത്തിയിരുന്നു. എന്നാൽ, മരിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ശിവദാസിനെ ആർ എസ് എസ് ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ പുറത്ത്. 
 
വഴിത്തർക്കവുമായി ബന്ധപ്പെട്ട് അയൽവാസികളും ആർ.എസ്.എസ് - ബി.ജെ.പി അനുഭാവികളുമായ ചിലർക്കെതിരെ ശിവദാസൻ പന്തളം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്ന സമയത്താണ് ശിവദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 
 
ശിവദാസന്റെ വീട്ടിലേക്ക് പോകുന്ന നടവഴിയിൽ അയൽവാസികളായ ചിലർ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ശിവദാസന്റെ വാഹനം ഇതുവഴി കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും വാഹനം കത്തിക്കുമെന്നും ഇവർ ആക്രോശിച്ചിരുന്നു.
 
ഇതോടെയാണ് ഇയാൾ പൊലീസിനെ സമീപിച്ചത്. അതോടെ, പരാതി പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ തല്ലിക്കൊന്ന് കൊക്കയിലെറിയുമെന്ന് ആർ.എസ്.എസ് നേതാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments