Webdunia - Bharat's app for daily news and videos

Install App

'ഉമ്മൻചാണ്ടിക്കെതിരെ തെളിവുണ്ടെങ്കിൽ സ്ഥാനാർഥി നിർണയത്തിനു മുൻപ് പുറത്തു വിടണം' - ചെന്നിത്തല ആവശ്യപ്പെട്ടെന്ന് സരിത

ചെന്നിത്തല സരിതയെ വെളിച്ചു, ഉമ്മൻചാണ്ടി ഒന്നുമറിഞ്ഞില്ല!

Webdunia
വെള്ളി, 10 നവം‌ബര്‍ 2017 (11:43 IST)
സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വെട്ടിലായ യുഡിഎഫിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്ന വെളിപ്പെടുത്തലുമായി സരിത എസ് നായര്‍ രംഗത്ത്. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കിൽ സ്ഥാനാർഥി നിർണയത്തിനു മുൻപ് അതു പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നുവെന്ന് ഇന്നലെ സരിത വെളിപ്പെടുത്തിയിരുന്നു. സരിതയുടെ ഈ വെളിപ്പെടുത്തൽ ഏറെ വിവാദമാവുകയാണ്.
 
'കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഫോണ്‍ വിളിച്ചാണ് അദ്ദേഹം തന്നോട് ഇങ്ങനെ പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണു ഫോണിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. ഹൈക്കോടതിയിലെ അഭിഭാഷകനും രമേശിന്റെ സുഹൃത്തുമായ വി. ജോയിയുടെ ഫോണിലേക്കാണു വിളിച്ചത്. ജോയിയുടെ വീട്ടിൽ വച്ചായിരുന്നു സംസാരം'. - സരിത പറയുന്നു.
 
ജുഡീഷ്യൽ കമ്മിഷൻ മുൻപാകെ തെളിവു കൊടുക്കുന്ന സമയമായിരുന്നു അത്. തെളിവുകൾ പുറത്തുവിടണമെന്നായിരുന്നു രമേശിന്റെ ആവശ്യം. കമ്മിഷൻ മുൻപാകെ നൽകുന്നതു പുറത്തുവിടാനാവില്ലെന്നു പറഞ്ഞു താൻ സംസാരം അവസാനിപ്പിച്ചുവെന്നും സരിത പറയുന്നു.
 
കമ്മീഷന് നല്‍കിയതിനേക്കാളും കൂടുതല്‍ റിപ്പോര്‍ട്ട് തന്റെ കൈവശമുണ്ട്. സോളാര്‍ റിപ്പോര്‍ട്ടിനെ മസാല റിപ്പോര്‍ട്ടായി മാത്രം കാണരുത്. പലരുടെയും മുഖം മൂടി വലിച്ച് കീറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സരിത പറഞ്ഞു.
 
ഇങ്ങനെയുള്ളവരുടെ മുഖം മൂടി പിച്ചി ചീന്താന്‍ അവസരം കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ടെന്നും സരിത കൂട്ടിചേര്‍ത്തു. കോണ്‍ഗ്രസിന്റെ ചാനല്‍ തൊഴിലാളികള്‍ പറയുന്നതുപോലെ ഞാന്‍ അങ്ങനെയൊരു സ്ത്രീയായിരുന്നില്ല, കമ്മീഷന്‍ റിപ്പോര്‍ട്ട് വായിച്ചാല്‍ എന്റെ സാഹചര്യം മനസിലാകുമെന്നും സരിത വ്യക്തമാക്കി.
 
എത്ര മോശക്കാരിയാണെന്ന് ചിത്രീകരിച്ചാലും എത്ര തവണ കല്ലെറിഞ്ഞാലും മാന്യമായി തന്നെ മുന്നോട്ടു പോകും. എനിക്ക് എന്റെ ജീവിതം അറിയാം, തെറ്റായ വഴിയില്‍ ഇതുവരെ പോയിട്ടില്ലെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ആതു പോയി ഞാനും പോണു'; ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് ആത്മഹത്യാ ശ്രമം നടത്തി അതുല്യയുടെ ഭർത്താവ് സതീഷ്

വാഹനത്തട്ടിപ്പു വീരൻ പോലീസ് പിടിയിൽ

Private Bus Strike: 22 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

Athulya Case: 43 പവൻ കുറഞ്ഞുപോയെന്ന് പറഞ്ഞ് കൊടിയ പീഡനം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവിനെതിരെ കേസെടുത്തു

കഴിഞ്ഞ 11 വര്‍ഷം അതുല്യ അനുഭവിച്ചത് കൊടിയ പീഡനം, ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത്

അടുത്ത ലേഖനം
Show comments