ആലപ്പാട് കരിമണൽ ഖനനം; സിപിഐ സമരക്കാർക്കൊപ്പം, സർക്കാരിനെതിരെ തള്ളി കാനം

Webdunia
തിങ്കള്‍, 14 ജനുവരി 2019 (08:27 IST)
ആലപ്പാട്ടെ കരിമണല്‍ ഖനന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനകീയ വിഷയങ്ങളില്‍ പാര്‍ട്ടി എപ്പോഴും ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് അദേഹം പറഞ്ഞു. 
 
ജനങ്ങളെ മറന്നു പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കാനാകുമോയെന്നും കാനം ചോദിച്ചു. കരിമണല്‍ ഖനനത്തിനെതിരെയുള്ള സമരത്തില്‍ ചര്‍ച്ചചെയ്ത് സര്‍ക്കാര്‍ ന്യായമായ പരിഹാരം കണ്ടെത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.
 
ആലപ്പാട് കരിമണല്‍ ഖനനവിരുദ്ധ സമരത്തെ തള്ളി മന്ത്രി ഇ.പി ജയരാജന്‍ രംഗത്ത് വന്നിരുന്നു. ഇതിനു പ്രതികരണമെന്നോണമാണ് കാനത്തിന്റെ നിലപാട്. കേരളത്തിന് കടല്‍ തരുന്ന സമ്പത്താണ് കരിമണലെന്നും ഖനനം നിര്‍ത്തിവെയ്ക്കാനാവില്ലെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തണം, മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

അടുത്ത ലേഖനം
Show comments