ബാലികയെ തട്ടിക്കൊണ്ടുപോയി അശ്ളീല വീഡിയോ കാണിച്ചശേഷം പീഡിപ്പിച്ച ഒഡീസാ സ്വദേശിക്ക് 27 വർഷത്തെ കഠിനതടവ്

Webdunia
ചൊവ്വ, 14 മാര്‍ച്ച് 2023 (18:07 IST)
മലപ്പുറം: ഏഴു വയസുള്ള ബാലികയെ തട്ടിക്കൊണ്ടുപോയി അശ്ളീല വീഡിയോ കാണിച്ചശേഷം ലൈംഗിക പീഡനം നടത്തിയ ഒഡീസാ സ്വദേശിക്ക് കോടതി 27 വർഷത്തെ കഠിനതടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ചു. ഒഡീഷ നവരംഗ്പുർ സ്വദേശി ഹേമധാർ ചലനെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
 
കേസിനാസ്പദമായ സംഭവം നടന്നത് 2021 ജൂണിലായിരുന്നു. കൊടക്കാട് ക്വർട്ടേഴ്‌സിനു സമീപം താമസിച്ചിരുന്ന ഇയാൾ ക്വർട്ടേഴ്‌സിൽ താമസിച്ചിരുന്ന കർണ്ണാടക സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞിരുന്ന ഏഴു വയസുകാരിയെ 37 കാരനായ ഇയാൾ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തട്ടിക്കൊണ്ടുപോയ ശേഷം കുട്ടിക്ക് അശ്ളീല വീഡിയോ കാണിച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ മർദ്ദിക്കുകയും വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നു.
 
പ്രതി പിഴ അടയ്ക്കുകയാണെങ്കിൽ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും വിധിയായി. പരപ്പനങ്ങാടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു തുടർ നടപടികൾ സ്വീകരിച്ചത്. തിരൂർ ഫാസറ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ദിനേശ് ആണ് ശിക്ഷ വിധിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം