ഷാരോണിന് വിഷം നല്‍കിയ അന്നും ഇന്റര്‍നെറ്റില്‍ തിരഞ്ഞു, ഗ്രീഷ്മയ്‌ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തി

അഭിറാം മനോഹർ
തിങ്കള്‍, 4 നവം‌ബര്‍ 2024 (13:53 IST)
കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കി സുഹൃത്ത് ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗ്രീഷ്മയ്‌ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍. ഇന്നാണ് വിവാദമായ കേസിലെ വിചാരണ ആരംഭിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷനല്‍ സെക്ഷന്‍ ജഡ്ജി എ എം ബഷീര്‍ ആണ് കേസ് പരിഗണിക്കുന്നത്.
 
 തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ ഷാറോണിന്റെയും ഗ്രീഷ്മയുടെയും മൊബൈല്‍ ഫോണില്‍ നിന്നും ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തിയിരുന്നു. ഈ തെളിവുകള്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി എസ് വിനീത് കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. 2022 ഓഗസ്റ്റില്‍ അമിത അളവില്‍ ഗുളികകള്‍ കലര്‍ത്തി ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി ഷാരോണിനെ കുടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കയപ്പ് കാരണം ഷാരോണ്‍ അത് തുപ്പികളയുകയായിരുന്നു. ഈ സംഭവം നടന്നതിന്റെ അന്ന് രാവിലെയും അമിത അളവില്‍ വിഷം ശരീരത്തില്‍ കടന്നാലുള്ള ആഘാതങ്ങളെ പറ്റി ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരെഞ്ഞിരുന്നു. ഷാരോണിന് വിഷം നല്‍കിയ ഒക്ടോബര്‍ 14ന് രാവിലെ ഏഴരയോടെ വിഷത്തിന്റെ പ്രവര്‍ത്തനരീതിയിയെ പറ്റി ഇന്റര്‍നെറ്റില്‍ തിരച്ചില്‍ നടത്തി. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കോടതി രേഖപ്പെടുത്തി.
 
 വിഷത്തിന്റെ പ്രവര്‍ത്തനരീതി മനസിലാക്കിയാണ് അന്ന് പത്തരയോടെ ഷാരോണിനെ വിഷം കുടിപ്പിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 11 ദിവസത്തെ ചികിത്സ നല്‍കിയിട്ടും ഷാരോണ്‍ മരിക്കുകയായിരുന്നു. 15 എം എല്‍ വിഷം ഉള്ളില്‍ ചെന്നാല്‍ മരണം സുനിശ്ചിതമാണെന്നും മറു മരുന്നുകളില്ലാത്ത വിഷമാണ് ഇതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ മേധാവി ഡോ അരുണയും കോടതിയില്‍ മൊഴി നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments