Webdunia - Bharat's app for daily news and videos

Install App

തട്ടുകടകൾ രാത്രി പതിനൊന്നു വരെ മാത്രമാവും

Webdunia
ഞായര്‍, 16 ഏപ്രില്‍ 2023 (13:08 IST)
തിരുവനന്തപുരം: നഗരത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകളുടെ പ്രവർത്തന സമയം പരമാവധി രാത്രി പതിനൊന്നു മണി വരെയാക്കാൻ തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ തന്നെ ഇത് നടപ്പാക്കും. രാത്രി ഏറെ വൈകിയും പ്രവർത്തിക്കുന്ന തട്ടുകടകളുടെ പരിസരത്തു ലഹരി വിൽപ്പനക്കാർ, ഗുണ്ടകൾ എന്നിവർ താവളമാക്കുന്നു എന്ന പോലീസ് റിപ്പോർട്ടും ഇത്തരമൊരു തീരുമാനം എടുക്കാൻ നിര്ബന്ധിതമായിട്ടുണ്ട്.
 
ഇതിനൊപ്പം തട്ടുകടകൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളെ വിവിധ സോണുകളാക്കി തിരിക്കുകയും ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും എസ്.എച്.ഒ മാരുടെ കീഴിലുമാക്കിയാവും നിയന്ത്രണം. ഇതുകൂടാതെ അംഗീകൃത കടകൾക്ക് നഗരസഭാ ലൈസൻസും നൽകും. ഇപ്പോൾ ഉള്ള തട്ടുകടകൾക്ക് തിരിച്ചറിയൽ കാർഡുകളാണ് നൽകിയിട്ടുള്ളത്. ഇത് ഉടൻ തന്നെ നിർത്തലാക്കും.
 
നിലവിലെ സ്ഥിതി അനുസരിച്ചു ശംഖുമുഖം, വേലി, കോവളം, പൂജപ്പുര, കവടിയാർ എന്നിവയാണ് പുതിയ സോണുകളായി കണ്ടെത്തിയിട്ടുള്ളത്. നിലവിലെ കണക്കുകൾ അനുസരിച്ചു നഗരസഭയിൽ തട്ടുകടകൾ തുടങ്ങുന്നതിനായി മൂവായിരത്തിലധികം അപേക്ഷകളാണുള്ളത്. കഴിഞ്ഞ ഏപ്രിലിന് ശേഷം പുതിയ കടകൾക്ക് തുടങ്ങാനുള്ള അനുമതി നൽകിയിട്ടുമില്ല.     
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments