സരിത ഹാജരാക്കിയ കത്തില്‍ ഉമ്മൻചാണ്ടിയുടെ പേര് നല്‍കാന്‍ നിര്‍ദ്ദേശിച്ചത് ഗണേഷ് ?; നിര്‍ണായക മൊഴിയുമായി ഫെനി ബാലകൃഷ്ണന്‍

സരിതയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര്: ഗണേഷിന്റെ ഗൂഢാലോചനയെന്നു ഫെനി

Webdunia
ശനി, 30 ഡിസം‌ബര്‍ 2017 (08:26 IST)
കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുൻമന്ത്രിമാരടക്കമുള്ള യുഡിഎഫ് നേതാക്കളുടെയും പേരുകള്‍ അടങ്ങിയ നാലു പേജുകൾ കൂട്ടിച്ചേർത്തത് കെബി ഗണേഷ്കുമാര്‍ എംഎൽഎയുടെ നിർദേശപ്രകാരമെന്നു  മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. 
 
കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയില്‍ നൽകിയ മൊഴിയിലാണ് ഫെനി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച ഗൂഢാലോചന നടന്നത് 2015 മേയ് 13നാണ്. ഗണേഷിന്റെ പിഎ പ്രദീപ്കുമാറും ബന്ധു ശരണ്യ മനോജും ഇതില്‍ പങ്കാളികളാണെന്നും ഫെനി വ്യക്തമാക്കി. 
 
സരിതയുടെ കത്ത് പത്തനംതിട്ട ജില്ലാ ജയിലില്‍ താല്‍ കൈപ്പറ്റുമ്പോള്‍ 21 പേജുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ സരിത സോളർ കമ്മിഷനിൽ ഹാജരാക്കിയ കത്തിന് 25 പേജുണ്ട്. ഗണേശിന്റെ നിർദേശപ്രകാരം മനോജും പ്രദീപ്കുമാറും ചേർന്നു കത്തിന്റെ കരടുരൂപം തയാറാക്കി സരിതയെ ഏൽപ്പിച്ചു. സരിത അന്നേദിവസം തന്നെ നാലു പേജുകള്‍ കൂടി എഴുതിച്ചേർക്കുകയായിരുന്നുവെന്നും ഫെനി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ കപ്പല്‍ സുരക്ഷിതമായി ഹോര്‍മുസ് കടന്നത് ഇറാന്‍ നാവികസേനയുടെ അകമ്പടിയോടെ

അരുവിക്കര കോൺഗ്രസിൽ പൊട്ടിത്തെറി; സംഘിയെ സ്ഥാനാർഥിയായി വേണ്ടെന്ന് പോസ്റ്റർ

ഇപ്പോള്‍ ജപ്പാനും! ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവാദമുള്ളത് ഈ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക്

കാസര്‍ഗോഡ് ബിഎല്‍ഒ നദിയില്‍ ചാടി ആത്മഹത്യ ചെയ്തു

നാമനിര്‍ദ്ദേശ പത്രികയില്‍ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ വെളിപ്പെടുത്തണം; സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments