സോളാര്‍ റിപ്പോർട്ടിന്മേൽ ആരും വെപ്രാളപ്പെട്ടിട്ടു കാര്യമില്ല; കേരളത്തെ അപകീർത്തിപ്പെടുത്തുക എന്നതായിരുന്നു ജനരക്ഷാ യാത്രയുടെ ലക്ഷ്യം - മുഖ്യമന്ത്രി

സോളാര്‍ റിപ്പോർട്ടിന്മേൽ ആരും വെപ്രാളപ്പെട്ടിട്ടു കാര്യമില്ല; കേരളത്തെ അപകീർത്തിപ്പെടുത്തുക എന്നതായിരുന്നു ജനരക്ഷാ യാത്രയുടെ ലക്ഷ്യം - മുഖ്യമന്ത്രി

Webdunia
ശനി, 21 ഒക്‌ടോബര്‍ 2017 (20:17 IST)
സോളാര്‍ കമ്മിഷൻ റിപ്പോർട്ടിന്മേൽ ആരും വെപ്രാളപ്പെട്ടിട്ടു കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോർട്ടിന്മേൽ നിയമപരമായി എന്തെല്ലാം നടപടി സ്വീകരിക്കേണ്ടതുണ്ടോ അതെല്ലാം സർക്കാർ ചെയ്യും. മുൻ യുഡിഎഫ് സർക്കാരാണു അന്വേഷണ കമ്മിഷനെ നിയമിച്ചത്. കമ്മിഷൻ ഏറെ സമയമെടുത്തുതന്നെ അതെല്ലാം പൂർത്തിയാക്കി. ഇനി തുടര്‍ നടപടികൾ പൂർത്തിയാക്കേണ്ടതു ഈ സർക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന എൽഡിഎഫിന്റെ ജനജാഗ്രതായാത്ര ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തെ കീഴ്പ്പെടുത്തുമെന്ന വാശിയോടെയാണു ബിജെപി ജനരക്ഷാ യാത്ര നടത്തിയത്. ജാഥയിലൂടെ സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുകയും തകര്‍ക്കുകയുമായി ആര്‍എസ്എസിന്റെ ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് 16 കേന്ദ്രമന്ത്രിമാരും നാല് മുഖ്യമന്ത്രിമാരും ഒരു ഡെപ്യൂട്ടി മുഖ്യമന്ത്രിയും പത്ത് ദേശീയ നേതാക്കളം 26 എംപി മാരു എംഎൽഎമാരും കേരളത്തിൽ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ കൊച്ചു സംസ്ഥാനത്തെ വച്ചുപൊറുപ്പിക്കില്ലെന്ന നിലപാട് സ്വീകരിച്ച ബിജെപി ജനരക്ഷാ യാത്രയുടെ മറവില്‍ രാജ്യമെമ്പാടും സിപിഎമ്മിനെതിരെ അക്രമം അഴിച്ചുവിട്ടു. ചില സംസ്ഥാനങ്ങളില്‍ സിപിഎം ഓഫീസുകളും കൊടിമരങ്ങളും നശിപ്പിക്കപ്പെടുന്നത് തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇവിടെവന്ന് കേരളത്തിലെ ഭരണത്തെ വിമർശിക്കുന്നത് ഫെഡറൽ സംവിധാനത്തിനെതിരാണെന്നും പ്രസംഗത്തില്‍ പിണറായി കൂട്ടിച്ചേര്‍ത്തു.

നോട്ട് നിരോധനം പോലെ വീണ്ടു വിചാരമില്ലാതെയുള്ള നടപടികള്‍ സ്വീകരിച്ചതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നത്. അതിനൊപ്പം ജിഎസ്ടിയുടെ കെടുതികളും രാജ്യം അനുഭവിക്കുകയാണ്. താജ് മഹലിനെതിരെ പോലും വിദ്വോഷ പ്രചാരണങ്ങള്‍ ബിജെപി നേതാക്കള്‍ നടത്തുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്ത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി കണ്ടെത്തിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കും

6 മാസത്തിനകം ഇവിക്കും പെട്രോൾ വണ്ടികൾക്കും ഒരേ വിലയാകും: നിതിൻ ഗഡ്കരി

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ആരോഗ്യമന്ത്രി

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം; നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ

ബിഹാറിൽ വോട്ടെടുപ്പ് 2 ഘട്ടങ്ങളിൽ, നവംബർ 6,11 തീയ്യതികളിൽ, വോട്ടെണ്ണൽ 14ന്

അടുത്ത ലേഖനം
Show comments