ഇതാദ്യ സംഭവമല്ല, ശ്രീറാമിന്റെ കാർ അമിതവേഗത്തിന് കുടുങ്ങുന്നത് മൂന്നാം തവണ; ഐ എ എസ് ആണെന്ന കാര്യം പൊലീസിനോട് മറച്ചുവെച്ചു

Webdunia
ശനി, 3 ഓഗസ്റ്റ് 2019 (13:24 IST)
മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ച് മാധ്യമപ്രവർത്തകനെ ഇടിച്ച് തെറിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര ആരോപണങ്ങൾ. അപകടകരമായ വിധത്തിൽ ഇതാദ്യമായിട്ടല്ല ശ്രീറാം വാഹനമോടിക്കുന്നതെന്ന് റിപ്പോർട്ട്. 
 
നേരത്തെ മൂന്ന് തവണ ഈ കാര്‍ അമിത വേഗത്തിന്റെ പേരില്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങിയിരുന്നു. എന്നാൽ അപ്പോഴൊന്നും അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നില്ല. ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ അമിതവേഗത്തില്‍ വന്ന് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. 
 
100 മീറ്റര്‍ അപ്പുറത്തേയ്ക്കാണ് ബഷീറിന്റെ ബൈക്ക് തെറിച്ചു വീണിരിക്കുന്നതെന്നത് കാറിന്റെ അമിതവേഗം കൃത്യമായി വെളിവാക്കുന്നതാണ്. അമിതവേഗത്തിലാണ് കാര്‍ വന്നത് എന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

അടുത്ത ലേഖനം
Show comments