Webdunia - Bharat's app for daily news and videos

Install App

കല്ലമ്പലത്ത് മരിച്ച നവവധുവിന്റെ ഭര്‍തൃമാതാവ് തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 27 ജനുവരി 2021 (12:37 IST)
കല്ലമ്പലം: അടുത്തിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധുവിന്റെ ഭര്‍തൃമാതാവ് തൂങ്ങിമരിച്ച നിലയില്‍. കല്ലമ്പലം സുനിതാ ഭവനില്‍ ശ്യാമളയാണ് വീട്ടിനടുത്തുള്ള പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
 
 കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഇവരെ കാണാനില്ല എന്നൊരു പരാതി പോലീസില്‍ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
 
രണ്ടാഴ്ച മുമ്പാണ് ഇവരുടെ മരുമകള്‍ ആതിരയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇത് കൊലപാതകമാണെന്ന് ആതിരയുടെ ബന്ധുക്കള്‍ ആരോപിച്ച് അധികാരികളെ സമീപിച്ചിരുന്നു.
 
കഴിഞ്ഞ ജനുവരി പതിനഞ്ചിനായിരുന്നു കഴുത്തിലും കൈ ഞരമ്പുകളിലും മുറിച്ച നിലയില്‍ കുളിമുറിയില്‍ ആതിരയെ മരിച്ചതായി കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ ഏതാണ്ട് നാല്പത്തെട്ടു ദിവസത്തിനുള്ളിലാണ് ആതിര മരിച്ചത്. അതും ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. രണ്ട് മരണങ്ങളുടെ ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം ഉണ്ടാവും എന്നാണ് സൂചന. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments