Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു; ലൈംഗികശേഷി പരിശേധിക്കും

തിരുവനന്തപുരത്തും എറണാകുളത്തും എത്തിച്ച് വിശദമായ അന്വേഷണം നടത്താനാണ് കസ്റ്റഡിയില്‍ വിട്ടത്.

Sukanth accused

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 3 ജൂണ്‍ 2025 (15:09 IST)
തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്തിനെ കോടതി കസ്റ്റഡിയില്‍ വിട്ടു. പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കും. ഇയാളെ ജൂണ്‍ അഞ്ചുവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. തിരുവനന്തപുരത്തും എറണാകുളത്തും എത്തിച്ച് വിശദമായ അന്വേഷണം നടത്താനാണ് കസ്റ്റഡിയില്‍ വിട്ടത്.
 
കഴിഞ്ഞമാസം അവസാനമാണ് സുകാന്ത് പോലീസില്‍ കീഴടങ്ങിയത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഇയാള്‍ കീഴടങ്ങിയത്. പിന്നാലെ പ്രതിയെ 14 ദിവസം റിമാന്റ് ചെയ്തു. മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
പെണ്‍കുട്ടിയുടെ മരണത്തിന് പിന്നിലെ കാരണക്കാരന്‍ സുകാന്താണെന്നാരോപിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിനായിരുന്നു പോലീസ് ആദ്യം കേസെടുത്തത്. പിന്നീടാണ് അന്വേഷണം സുകാന്തിലെത്തിയത്. ഇതോടെ സുകാന്തും കുടുംബവും ഒളിവില്‍ പോയി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ്റിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ മദ്ധ്യവയസ്കൻ മുങ്ങിമരിച്ചു