Webdunia - Bharat's app for daily news and videos

Install App

ഇരിങ്ങാലക്കുടയിൽ ഗൃഹനാഥനെ വെട്ടിക്കൊന്ന സംഭവം; മൂന്ന് പേർ പിടിയിൽ

പ്രതികാരം കലാശിച്ചത് കൊലപാതകത്തിൽ; മൂന്ന് പേർ പിടിയിൽ

Webdunia
തിങ്കള്‍, 28 മെയ് 2018 (14:32 IST)
ഇരിങ്ങാലക്കുടയിൽ കുടുംബനാഥനെ ഗുണ്ടകൾ വീട്ടിൽക്കയറി വെട്ടിക്കൊന്ന സംഭവത്തിൽ മൂന്ന് പേർ പിടിയിലായതായി സൂചന. തുറവൻകാട് സ്വദേശികളാണ് കസ്‌റ്റഡിയിലുള്ളത്. ഇവരെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. ഞായറാഴ്‌ച വൈകുന്നേരം വിജയന്റെ മകൻ വിനീതുമായി വാക്കേറ്റം നടത്തിയത് ഇവരാണ്.
 
മുമ്പും നിരവധി ക്രിമിനൽ കേസുകളിപ്പെട്ടവരാണ് പിടിയിലായത്. ഇവർക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളതായും സംശയമുണ്ട്. മറ്റ് പ്രതികളും ഉടൻ പിടിയിലാകുമെന്നാണ് സൂചന. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
 
കനാൽ ബെയ്‌സിൽ മോദിച്ചാൽ വീട്ടിൽ വിജയൻ (58) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച രാത്രി 11 മണിയോടെ വിജയന്റെ മകൻ വിനീതിനെ തേടി വീട്ടിൽ എത്തിയ ഗുണ്ടകൾ വിജയനെ വെട്ടിക്കൊല്ലുകയായിരുന്നു. മൂന്ന് ബൈക്കുകളിലായെത്തിയ ഗുണ്ടകൾ മകനെ കിട്ടാത്തതുകൊണ്ട് അച്ഛനായ വിജയനെ കൊല്ലുകയായിരുന്നു. തടുക്കാൻ ശ്രമിച്ച ഭാര്യ അംബികയ്‌ക്കും വെട്ടേറ്റു. അംബികയുടെ അമ്മ കൗസല്യയ്‌ക്ക് വീഴ്‌ചയിൽ പരുക്കുണ്ട്. കെഎസ്ഇയിലെ ജീവനക്കാരനാണു മരിച്ച വിജയൻ‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments