ചരക്ക് കപ്പൽ മുങ്ങിയത് പണിയായത് മത്സ്യത്തൊഴിലാളികള്‍ക്ക്; ആരും മത്സ്യം വാങ്ങുന്നില്ല, ചിക്കന് വില കൂടി
മത്സ്യങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്‌നമുണ്ടാകുമെന്ന പ്രചരണത്തോടെയാണ് ആരും മത്സ്യം വാങ്ങാതായത്.
ചരക്ക് കപ്പില്‍ മുങ്ങിയത് പണിയായത് മത്സ്യത്തൊഴിലാളികള്‍ക്ക്. കടലില്‍ ചരക്ക് കപ്പലില്‍ നിന്നുള്ള കെമിക്കലും എണ്ണയും പടര്‍ന്നു പിടിച്ചിട്ടുണ്ടെന്നും അതിനാല്‍ മത്സ്യങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്‌നമുണ്ടാകുമെന്ന പ്രചരണത്തോടെയാണ് ആരും മത്സ്യം വാങ്ങാതായത്.
ചരക്കുകപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സംഭവത്തെ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. നിരവധി കണ്ടെയ്‌നറുകളാണ് കടലില്‍ മുങ്ങിയത്. തീരത്തടിഞ്ഞ കണ്ടെയ്‌നറുകളില്‍ പലതും കാലിയായിരുന്നു. എണ്ണപ്പാട നീക്കം ചെയ്യുന്നതിനുള്ള നടപടികളും തുടങ്ങിയിരുന്നു. അതേസമയം മത്സ്യത്തിന്റെ വില്പന കുറഞ്ഞതോടെ ചിക്കന് ഡിമാന്‍ഡ് കൂടി. 10 ദിവസത്തിനിടെ 40 രൂപയാണ് ചിക്കന് കൂടിയത്. കാലവര്‍ഷം തുടങ്ങിയതിനാല്‍ മത്സ്യവും കുറവാണ്. പിന്നാലെ മീനിന്റെ വിലയും കൂടിയിട്ടുണ്ട്.
എന്നാല്‍ മത്സ്യം കഴിക്കുന്നത് അപകടകരമാണെന്ന പ്രചരണം വലിയ തിരിച്ചടിയായി. തിരുവനന്തപുരത്ത് 10 ദിവസം മുമ്പ് ചിക്കന്റ വില 120 രൂപയായിരുന്നു. ഇപ്പോള്‍ 160 രൂപയാണ് വില. ഇനിയും വില കൂടാനാണ് സാധ്യത. കാരണം അടുത്താഴ്ച ബക്രീദാണ്. അതേസമയം ചിക്കന്റ വില കൂടുന്നത് വില്പനയെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.