Select Your Language

Notifications

webdunia
webdunia
webdunia
webdunia

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

കപ്പലില്‍ ഉണ്ടായിരുന്നത് 643 കണ്ടെയ്‌നറുകളാണെന്നും അതില്‍ 73 എണ്ണം ശൂന്യമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 29 മെയ് 2025 (18:41 IST)
കപ്പല്‍ ദുരന്തം ആശങ്ക ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം സംസ്ഥാന സെക്രട്ടറിയേറ്റിലെ മീഡിയ റൂമിലാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. കപ്പലില്‍ ഉണ്ടായിരുന്നത് 643 കണ്ടെയ്‌നറുകളാണെന്നും അതില്‍ 73 എണ്ണം ശൂന്യമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
13 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡ് ആണുണ്ടായിരുന്നത്. ഒരെണ്ണം റബ്ബര്‍ കോമ്പൗണ്ട് അടങ്ങിയതാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കടലില്‍ നൂറു കണ്ടെയ്‌നറുകള്‍ വീണെന്നാണ് കരുതുന്നത്. 54 കണ്ടൈനറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരത്ത് അടഞ്ഞിട്ടുണ്ട്. കപ്പല്‍ കമ്പനിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 
 
അറബിക്കടലിലെ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാരിസ്ഥിതിക -സാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. റവന്യൂ സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഇതോടെ ദുരന്തനിവാരണ നിയമം അനുസരിച്ചുള്ള നടപടിയെടുക്കാന്‍ സാധിക്കും. 
 
കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഫണ്ടും ആവശ്യപ്പെടാം. പ്ലാസ്റ്റിക് പെല്ലറ്റുകള്‍ കടലില്‍ വീണിട്ടുണ്ട്. കൂടാതെ എണ്ണയുടെ അംശവും കലര്‍ന്നിട്ടുണ്ട്. കപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെ തീരസേനയും നായികസേനയും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി