കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേരെ ഇനിയും കണ്ടെത്താനായില്ല

കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേരെ ഇനിയും കണ്ടെത്താനായില്ല

Webdunia
വ്യാഴം, 9 ഓഗസ്റ്റ് 2018 (11:05 IST)
മീൻപിടുത്ത ബോട്ടിൽ കപ്പലിടിച്ച് ഉണ്ടായ അപകടത്തിൽ കാണാതായ ഒൻപതുപേർക്കായി തിരച്ചിൽ തുടരുന്നു. മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇതിനകം കിട്ടിയിരുന്നു. 
 
മുനമ്പം തീരത്തുനിന്ന് 44 കി മീ അകലെ പുറംകടലിൽ തകർന്ന ബോട്ടിന്റെ അവശിഷ്‌ടങ്ങൾ നാവികസേന കണ്ടെടുത്തിരുന്നു. അപകടത്തിനിടയാക്കിയെന്ന് കരുതുന്ന ദേശ് ശക്തി തീരത്തടുപ്പിക്കാനും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഷിപ്പിങ് ഡയറക്ടർ ജനറലിന്റെ നിർദേശപ്രകാരം കപ്പൽ മംഗളൂരുവിലോ ഗോവയിലോ അടുപ്പിക്കാനാണ് ശ്രമം. 
 
അപകടത്തിൽ പെട്ട ഓഷ്യാനിക് ബോട്ടിൽ ആകെ 14 പേരാണുണ്ടായിരുന്നത്. അതിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. മാല്യങ്കര സ്വദേശി സിജു (45), തമിഴ്‌നാട് രാമൻതുറ സ്വദേശികളായ രാജേഷ്‌ കുമാർ (32), ആരോക്യദിനേഷ് (25), യേശുപാലൻ (38), സാലു (24), പോൾസൺ (25), അരുൺകുമാർ(25), സഹായരാജ് (32), കൊൽക്കത്ത സ്വദേശി ബിപുൽദാസ് (28) എന്നിവരെയാണ് കാണാതായത്. തമിഴ്‌നാട് സ്വദേശികളായ യുഗനാഥൻ (40), യാക്കൂബ് (59), സഹായരാജ് (46) എന്നിവരെയാണ് കാണാതായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനേയിയുടെ ഭാര്യ മരിച്ചു

എടിഎം പിന്‍ മറന്നുപോയോ;ഇങ്ങനെ വീണ്ടെടുക്കാം

ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കുന്നു; യുഎസ് എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടു

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാന്‍ സൈന്യം, പരിക്കേറ്റോ?, സ്ഥിരീകരിക്കാതെ ഇസ്രായേല്‍

അടുത്ത ലേഖനം
Show comments