Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയുടെ പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം സ്വകാര്യ നിക്ഷേപകര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും അനുകൂലമെന്ന് മന്ത്രി ഡോ. കെ.ടി ജലീല്‍

ശ്രീനു എസ്
വ്യാഴം, 27 ഓഗസ്റ്റ് 2020 (14:40 IST)
ഇന്ത്യയുടെ പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം സ്വകാര്യ നിക്ഷേപകര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും അനുകൂലമായി വാര്‍ത്തെടുക്കാനുള്ള പരിശ്രമത്തിനിടയില്‍ കേരളത്തിന്റെ അഭിലാഷങ്ങളും ആശങ്കകളും പാടെ അവഗണിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തില്‍ 'ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളും കേരളവും' എന്ന വിഷയത്തില്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംഘടിപ്പിച്ച കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ട പരിഗണന നല്‍കാതെ, വ്യവസായ-വാണിജ്യ-നിക്ഷേപ താല്‍പര്യങ്ങള്‍ക്കാണ് നയരേഖയില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നതെന്നും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന കേന്ദ്ര - സംസ്ഥാന അധികാര സന്തുലിതാവസ്ഥ തകിടം മറിക്കുന്ന നിര്‍ദ്ദേശങ്ങളാണ് രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിനെയും സംസ്ഥാന നിയമ നിര്‍മ്മാണ സഭകളെയും നോക്കുകുത്തികളാക്കിക്കൊണ്ട്, സര്‍വ്വാധികാരങ്ങളും കേന്ദ്ര എക്‌സിക്യൂട്ടീവിന് ചാര്‍ത്തി നല്‍കാനാണ് ശ്രമം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

50 വര്‍ഷം മുന്‍പ് നാലാം ക്ലാസില്‍ തല്ലുകൂടിയതിന്റെ പക; കാസര്‍ഗോഡ് പട്ടാപ്പകല്‍ 60 കാരന്റെ പല്ല് അടിച്ചു തെറിപ്പിച്ചു

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

അടുത്ത ലേഖനം
Show comments