Webdunia - Bharat's app for daily news and videos

Install App

ചിലർക്ക് മുന്നിൽ നിയമം വഴിമാറുന്നു: സർക്കാരിനെ പരോക്ഷമായി വിമർശിച്ച് വി എസ്

ചിലർക്ക് മുന്നിൽ നിയമം വഴിമാറുന്നു: സർക്കാരിനെ പരോക്ഷമായി വിമർശിച്ച് വി എസ്

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2018 (12:31 IST)
നിയമസഭാ സമ്മേളനത്തിൽ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് വി എസ് അച്യുതാനന്ദൻ. സർക്കാരിന്റെ വികസന കാഴ്‌ചപ്പാടിൽ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വികസനത്തിന്റേയും സുസ്ഥിരവികസനത്തിന്റേയും അതിൽ വരമ്പ് നിശ്ചയിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
 
സംസ്ഥാനത്തുണ്ടായ പ്രളയത്തിന് കാരണം ശക്തമായ മഴ തന്നെയാണ്. എന്നാൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാക്കിയത് നാം പ്രകൃതിയിൽ നടത്തിയ ഇടപെടലുകളാണ്. നമ്മുടെ നയ രൂപീകരണത്തിൽ പിഴവ് സംഭവിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദുരന്ത നിവാരണത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കാണിക്കുന്ന ശുഷ്‌കാന്തി ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിലും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
'കേരളത്തിലെമ്പാടുമുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് കൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കണം. അനധികൃത ക്വാറികള്‍ നിര്‍ത്തലാക്കണം. മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ട് കേരളം രാഷ്‌ട്രീയമായാണ് പരിഗണിച്ചത്. പശ്ചിമഘട്ടത്തോട് പൊരുതാനുള്ള ശേഷി കേരളത്തിനില്ലെന്ന് മനസ്സിലാക്കണം. പരമ്പരാഗത ജലനിര്‍ഗമന മാര്‍ഗങ്ങള്‍ അടച്ചു കളഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണം. അശാസ്ത്രീയമായ വികസനത്തിനായി വിലകൊടുക്കേണ്ടിവരുന്നത് പശ്ചിമഘട്ടമാണ്. വികസനം വേണ്ടെന്ന് ആരും പറയില്ല. കൃത്യമായ മാസ്റ്റര്‍ പ്ലാനില്ലാതെ വ്യക്തിഗത വികസന പ്രവർത്തനങ്ങൾ നടത്തരുത്.
 
ചിലർക്ക് മുന്നിൽ നിയമം വഴിമാറുകയും അത് പല വിമർശനങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യുന്നു. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി ഇടയ്ക്ക് വെച്ച് നിര്‍ത്തിവെക്കേണ്ടി വന്നു. ഇത് വീണ്ടും ആരംഭിക്കണം. വികസനത്തിന്റെ പേരില്‍ അനിയന്ത്രിതമായി പ്രകൃതിയില്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണ'മെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍

അടുത്ത ലേഖനം
Show comments