വടകരയിൽ ശക്തനായ സ്ഥാനാർത്ഥി വേണം, മുല്ലപ്പള്ളി തന്നെ മത്സരിക്കണം എന്ന ആവശ്യം ശക്തമാകുന്നു, നിലപാട് വ്യക്തമാക്കി ആർ എം പിയും

Webdunia
തിങ്കള്‍, 18 മാര്‍ച്ച് 2019 (20:27 IST)
രണ്ട് തവണ കൈവിട്ടുപോയ വടകര മണ്ഡലം തിരികെപ്പിടിക്കാൻ  സി പി എം, പി ജയരാജനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയതോടെ വെള്ളം കുടിക്കുകയാണ് കോൺഗ്രസ് നേതൃത്വം. വടകരയിൽ സിറ്റിംഗ് എം പിയായ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ മത്സരിക്കണം എന്ന ആവശ്യം പ്രദേശിക കോൺഗ്രസ് നേതൃത്വം എ ഐ സി സിയെ അറിയിച്ചുകഴിഞ്ഞു.
 
വടകരിൽ മത്സരിക്കാൻ സംസ്ഥാന നേതാക്കൾ മുല്ലപ്പള്ളിയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ മത്സരിക്കാൻ താനില്ലാ എന്ന നിലപാടാണ് മുല്ലപ്പള്ളി ആവർത്തിക്കുന്നത്. ഇതോടെ വടകര മണ്ഡലത്തിന്റെ കാര്യം ഹൈ കമാൻഡിന്റെ തീരുമനത്തിനായി വിട്ടിരിക്കുകയാണ്. വടകരയിൽ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ കോൺഗ്രസ് പ്രഖ്യപിക്കണം എന്ന് ആർ എം പിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 
 
കെ പി സി സി സെക്രട്ടറി അഡ്വ പ്രവീൺ കുമാറിനെ വടകരയിൽ സ്ഥാനാർത്ഥിയാക്കാനായിരുന്നു നേരത്തെ ധാരണയായത്. എന്നാൽ  പി ജയരാജനെതിരെ ശക്തനായ സ്ഥാനാർത്ഥി വേണം എന്ന ആവശ്യം പ്രവർത്തകർക്കിടയിലും പ്രാദേശിക കോൺഗ്രസ് നേത്രത്വത്തിലും ശക്തമായതോടെ പ്രവീൺ കുമാറിന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിത്വത്തിലാവുകയായിരുന്നു. അതേസമയം മണ്ഡലത്തിൽ പി ജയരാജൻ സജീവമായ പ്രചരണവുമായി സജീവമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

ഗുരുവായൂര്‍ ഏകാദശി ഇന്ന്; പ്രാദേശിക അവധി

Rahul Mamkootathil: പീഡനക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ 14 ജില്ലകളിലും പ്രത്യേക സംഘം; സുഹൃത്തുക്കളെ ചോദ്യം ചെയ്യും

അടുത്ത ലേഖനം
Show comments