വാളയാർ കേസ്: പ്രതികൾ രക്ഷപ്പെട്ടതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം

Webdunia
വ്യാഴം, 21 നവം‌ബര്‍ 2019 (17:11 IST)
വാളയാറിൽ ലൈംഗിക പീഡനത്തിനിരയായി സഹോദരിമാർ കൊല്ലപ്പെട്ട കേസിൽ പ്രതികൾ രക്ഷപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ അന്വേഷണം  പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. വിജിലൻസ് ട്രൈബ്യൂണൽ മുൻ ജഡ്ജി എസ് ഹനീഫയ്ക്കാണ്. അന്വേഷണ ചുമതല.
 
കേസിൽ പൊലീസിന് സംഭവിച്ച വീഴ്ചയും. പ്രതികൾ രക്ഷപ്പെടാൻ ഉണ്ടായ സാഹചര്യവുമാണ് അന്വേഷണത്തിന്റെ പരിധിയിൽ വരിക. പ്രതികളെല്ലാം കുറ്റവിമുക്തരാവാൻ കാരണം അന്വേഷണത്തിലും പ്രോസിക്യൂഷൻ നടപടികളിലും പറ്റിയ വീഴ്ചയാണെന്ന് സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 
 
കേസിൽ പൊലീസിന്റെ വീഴ്ചയെ കുറച്ച് അന്വേഷിക്കുന്നതിന് തൃശ്ശൂര്‍ റേഞ്ച് ഡിഐജി കെ സുരേന്ദ്രനും, പ്രൊസിക്യൂഷന്റെ വീഴ്ചകൾ അന്വേഷിക്കുന്നതിന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർക്കും സർക്കാർ നിർദേശം നൽകിയിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു എങ്കിലും നിലവിൽ കോടതിയുടെ പരിഗണയിൽ ഇരിക്കുന്ന കേസായതിനാൽ സിബിഐക്ക് വിടാനാകില്ലാ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യണം; നിരവധി ഗുണങ്ങള്‍

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments