Webdunia - Bharat's app for daily news and videos

Install App

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 13 ജൂണ്‍ 2022 (19:56 IST)
കോതമംഗലം: ആദിവാസി മേഖലയിൽ കാട്ടാനക്കൂട്ടം നടത്തിയ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി കോളനിയിലെ പരേതനായ പാമ്പാടിയുടെ മകൻ സന്തോഷ് എന്ന 48 കാരനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് കുളിക്കാൻ പോകുമ്പോഴാണ് പിണവൂർകുടി വലിയ തോടിനടുത്ത് കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ പെട്ടത്. സന്തോഷിനെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് തോടിന്റെ മറ്റേ കരയിൽ ചെളിയിൽ പൂണ്ട് കിടന്ന സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ആന ചവിട്ടിയതിന്റെയും കൊമ്പ് കൊണ്ട് കുത്തിയതിന്റെയും പാട്ടുണ്ട്. പുഴയുടെ തീരം മുഴുവൻ ആനക്കൂട്ടം ഉഴുതു മറിച്ചിട്ട നിലയിലായിരുന്നു.

നേര്യമംഗലത്തെ വെളിയത്തുപറമ്പ്  ഭാഗത്തു നിന്നെത്തിയ കാട്ടാനക്കൂട്ടങ്ങൾ രണ്ടു ദിവസമായി ഇവിടെ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ രോഷാകുലരായ നാട്ടുകാരും പോലീസും തമ്മിൽ നേരിയ സംഘർഷം ഉണ്ടാവുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments