Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യരാത്രിയില്‍ കാമുകനോടൊപ്പം പോകണമെന്ന് ഭര്‍ത്താവിനോട് യുവതി, സ്വീകരിക്കാന്‍ കഴിയില്ലെന്ന് കാമുകന്‍!

എല്ലാ കാര്യങ്ങളും യുവതി ഭര്‍ത്താവിനോട് പറഞ്ഞു - പിന്നെ നടന്നത് സിനിമയെ വെല്ലുന്ന കഥ, ക്ലൈമാക്സ് ഇങ്ങനെ

ആദ്യരാത്രിയില്‍ കാമുകനോടൊപ്പം പോകണമെന്ന് ഭര്‍ത്താവിനോട് യുവതി, സ്വീകരിക്കാന്‍ കഴിയില്ലെന്ന് കാമുകന്‍!
, വെള്ളി, 25 ഓഗസ്റ്റ് 2017 (10:18 IST)
വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അരുവിക്കരയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. തിരുവനന്തപുരം പറണ്ടോട് സ്വദേശിനിയായ യുവതിയാണ് ആത്മഹത്യാശ്രമം നടത്തിയത്. സംഭവം കൈവിട്ട് പോയതോടെ ഭര്‍ത്താവ് യുവതിയെ മൊഴി ചൊല്ലി ബന്ധം വേര്‍പ്പെടുത്തി.
 
സംഭവം ഇങ്ങനെ:
 
വിവാഹശേഷം വധുവിന്റെ വീട്ടില്‍ ആയിരുന്നു ആദ്യരാത്രി. അന്നു തന്നെ യുവതി തനിക്കൊരു കാമുകന്‍ ഉണ്ടെന്നും അവനോടൊപ്പം മാത്രമേ ജീവിക്കാന്‍ കഴിയുകയുള്ളുവെന്നും കാമുകന്റെ കൂടെ പോകണമെന്നും യുവതി ഭര്‍ത്താവിനോട് പറഞ്ഞു. എന്നാല്‍, അയാള്‍ അതത്ര കാര്യമാക്കിയില്ല. പിറ്റേദിവസം ഭര്‍ത്താവിന്റെ ബന്ധുക്കളെത്തി നവദമ്പതികളെ അരുവിക്കരയിലെ ഭർതൃവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
 
ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതി താന്‍ കാമുകനോടൊപ്പം മാത്രമേ ജീവിക്കുവെന്നും, അയാളോടൊപ്പം പോകണമെന്നും വാശിപ്പിടിച്ചു. ഇതിനു പിന്നാലെയാണ് യുവതി കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബന്ധുക്കളും പൊലീസും എത്തി. സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. എന്നാല്‍, യുവതി തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ച് നിന്നു. ശേഷം ഭര്‍ത്താവ് മൊഴി ചൊല്ലി ബന്ധം വേര്‍പ്പെടുത്തി.
 
വരന്റെ വീട്ടുകാർക്ക് നഷ്ടപരിഹാരം നല്‍കിയ യുവതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചുവെന്ന് കാണിച്ച് കാമുകനെതിരെ പരാതി നല്‍കി. എന്നാല്‍, യുവതിയുമായുള്ള വിവാഹത്തിന് താത്പര്യമില്ലെന്ന് കാമുകനും ബന്ധുക്കളും അറിയിച്ചതോടെ ആകെ വഷളാവുകയായിരുന്നു. ഇതിനിടെ യുവതിയുടെ സ്വദേശമായ ആര്യനാട്ടെ പോലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറിയിരുന്നു. അവിടെ വെച്ച് നടന്ന ചർച്ചയിൽ യുവതിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് കാമുകനും വീട്ടുകാരും അറിയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്.
 
വിവാഹത്തിനും സമ്മതിച്ചെങ്കിലും, കാമുകനായ യുവാവിന് 21 വയസ് തികയാത്തതിനാൽ വിവാഹം ഇപ്പോൾ നടത്താൻ പറ്റില്ലെന്ന് പോലീസ് അറിയിച്ചു. തുടർന്ന് മതാചാരപ്രകാരം വിവാഹം ഉറപ്പിക്കാനും ഒരു വർഷത്തിന് ശേഷം വിവാഹം നടത്താനുമാണ് തീരുമാനമായത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം