എല്‍ഡിഎഫ് ആണ് മികച്ച മുന്നണി; വെള്ളാപ്പള്ളിക്കെതിരെ തുഷാര്‍ രംഗത്ത് - ബിഡിജെഎസില്‍ തര്‍ക്കം മുറുകുന്നു

എല്‍ഡിഎഫ് ആണ് മികച്ച മുന്നണി; വെള്ളാപ്പള്ളിക്കെതിരെ തുഷാര്‍ രംഗത്ത്

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (16:23 IST)
എൻഡിഎയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ബിഡിജെഎസ് തയ്യാറാകണമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്‌ക്കെതിരെ പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തള്ളി രംഗത്ത്.

വെള്ളാപ്പള്ളി നടേശന്‍ ബിഡിജെഎസിന്റെ വക്താവല്ല. ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരുമെന്നതില്‍ തര്‍ക്കമില്ലെന്നും ചേര്‍ത്തലയില്‍ നടന്ന എന്‍ഡിഎ യോഗത്തിന് ശേഷം തുഷാര്‍  വ്യക്തമാക്കി.

ബിജെപി സ്വകാര്യ കമ്പനിയായി മാറിയെന്നും കോഴയും ഗ്രൂപ്പിസവും മാത്രമാണ് ബിജെപിയിലുള്ളതെന്നും അതിനാല്‍ എല്‍ഡിഎഫിലേക്ക് മടങ്ങണമെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. എല്‍ഡിഎഫ് ആണ് തങ്ങള്‍ക്ക് പറ്റിയ മുന്നണിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബിജെപി യുമായുള്ള ബന്ധം കാര്യമായ രീതിയില്‍ മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ നിലപാട്. എൻഡിഎയില്‍ ബിഡിജെഎസിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ശക്തമായി തുടരവെയാണ് അദ്ദേഹത്തിന്റെ നിലപാട് പുറത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

വാളയാര്‍ ചെക്ക് പോസ്റ്റില്‍ എട്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി; വന്‍ സ്വര്‍ണ്ണ കള്ളക്കടത്ത് സംഘം പിടിയില്‍

ടിപി കേസ് പ്രതികള്‍ക്ക് ജയിലില്‍ സൗകര്യമൊരുക്കുന്നു; ഡിഐജി എം കെ വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ്

ശബരിമല സ്വര്‍ണ്ണം മോഷണ കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും

തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി നിരീക്ഷിക്കു, നിയമസഭയിലേക്ക് 64 സീറ്റ് വരെ കിട്ടും, തുടർഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments