Webdunia - Bharat's app for daily news and videos

Install App

ഗ്രൂപ്പ് തർക്കം രൂക്ഷം; നാലിടത്ത് തീരുമാനമെടുക്കാനാകാതെ കോൺഗ്രസ്, ദേശീയ നേതൃത്വം ഇന്നും സംസ്ഥാന നേതാക്കളുമായി ചർച്ച തുടരും.

സ്ഥാനാർത്ഥികൾക്കായി എ, ഐ ഗ്രൂപ്പുകൾ ആവശ്യം ഉന്നയിച്ചതോടെയാണ് തീരുമാനം നീണ്ടത്.

Webdunia
ഞായര്‍, 17 മാര്‍ച്ച് 2019 (11:21 IST)
പട്ടിക സംബന്ധിച്ച് തർക്കം തുടരുന്നു. ഗ്രൂപ്പ് പോരിനെ തുടർന്ന് വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങൾ എന്നീ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഇന്നലെ സാധിച്ചില്ല. തർക്കം പരിഹരിക്കാൻ ദേശീയ നേതൃത്വം ഇന്നും സംസ്ഥാന നേതാക്കളുമായി ചർച്ച തുടരും. സ്ഥാനാർത്ഥികൾക്കായി എ, ഐ ഗ്രൂപ്പുകൾ ആവശ്യം ഉന്നയിച്ചതോടെയാണ് തീരുമാനം നീണ്ടത്. 
 
വയനാട് സീറ്റ് ടി സിദ്ദിഖിന് നല്‍കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍ ഷാനിമോള്‍ ഉസമാന് വേണ്ടി ഐ ഗ്രൂപ്പും രംഗത്തെത്തി. കെപിസിസി സെക്രട്ടറി കെപി അബ്ദുല്‍ മജീദിന്റെ പേരും, വിവി പ്രകാശിന്റെ പേരും വയനാടിനായി ഉയര്‍ന്നു വന്നു. തര്‍ക്കം രൂക്ഷമായതോടെ കെ മുരളീധരന്‍ എംഎല്‍എയുടെ പേര് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായും സൂചനയുണ്ട്.
 
പി ജയരാജനെതിരെ വടകരയില്‍ ടി സിദ്ദിഖിന്റെ പേര് ഉയര്‍ന്നെങ്കിലും വടകരയില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായ വിദ്യാ ബാലകൃഷ്ണന്റെ പേരും ഉയര്‍ന്നു വന്നു. എന്നാല്‍ കരുത്തനായ ജയരാജനെതിരെ മികച്ച സ്ഥാനാര്‍ത്ഥി വേണം എന്ന് പ്രാദേശിക നേതൃത്വം ആവശ്യമുന്നയിച്ചു. വയനാടിനൊപ്പം ആലപ്പുഴയിലും ഷാനിമോള്‍ ഉസ്മാന്റെ പേര് പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങളില്‍ അടൂര്‍ പ്രകാശാണ് പരിഗണനയില്‍. മുന്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറും ആലപ്പുഴക്കായി രംഗത്തെത്തിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Karkadaka Vavu Holiday: വ്യാഴാഴ്ച പൊതു അവധി

VS Achuthanandan - Mararikulam: മുഖ്യമന്ത്രിക്കസേര ഉറപ്പിച്ച സമയം, മാരാരിക്കുളം തോല്‍വിയില്‍ ഞെട്ടല്‍; നായനാര്‍ വീണ്ടും മുഖ്യമന്ത്രിയായി

Kerala Weather: ചക്രവാതചുഴിക്കൊപ്പം ന്യൂനമര്‍ദ്ദം വരുന്നു; സംസ്ഥാനത്ത് പരക്കെ മഴ

VS Achuthanandan: വി.എസിന്റെ അന്തിമയാത്ര; നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി പിണറായി

VS Achuthanandan: വിഎസിന്റെ ഭൗതികദേഹം ഇന്ന് ആലപ്പുഴയിലേക്ക്; സംസ്‌കാരം നാളെ

അടുത്ത ലേഖനം
Show comments