Webdunia - Bharat's app for daily news and videos

Install App

ഗ്രൂപ്പ് തർക്കം രൂക്ഷം; നാലിടത്ത് തീരുമാനമെടുക്കാനാകാതെ കോൺഗ്രസ്, ദേശീയ നേതൃത്വം ഇന്നും സംസ്ഥാന നേതാക്കളുമായി ചർച്ച തുടരും.

സ്ഥാനാർത്ഥികൾക്കായി എ, ഐ ഗ്രൂപ്പുകൾ ആവശ്യം ഉന്നയിച്ചതോടെയാണ് തീരുമാനം നീണ്ടത്.

Webdunia
ഞായര്‍, 17 മാര്‍ച്ച് 2019 (11:21 IST)
പട്ടിക സംബന്ധിച്ച് തർക്കം തുടരുന്നു. ഗ്രൂപ്പ് പോരിനെ തുടർന്ന് വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങൾ എന്നീ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഇന്നലെ സാധിച്ചില്ല. തർക്കം പരിഹരിക്കാൻ ദേശീയ നേതൃത്വം ഇന്നും സംസ്ഥാന നേതാക്കളുമായി ചർച്ച തുടരും. സ്ഥാനാർത്ഥികൾക്കായി എ, ഐ ഗ്രൂപ്പുകൾ ആവശ്യം ഉന്നയിച്ചതോടെയാണ് തീരുമാനം നീണ്ടത്. 
 
വയനാട് സീറ്റ് ടി സിദ്ദിഖിന് നല്‍കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍ ഷാനിമോള്‍ ഉസമാന് വേണ്ടി ഐ ഗ്രൂപ്പും രംഗത്തെത്തി. കെപിസിസി സെക്രട്ടറി കെപി അബ്ദുല്‍ മജീദിന്റെ പേരും, വിവി പ്രകാശിന്റെ പേരും വയനാടിനായി ഉയര്‍ന്നു വന്നു. തര്‍ക്കം രൂക്ഷമായതോടെ കെ മുരളീധരന്‍ എംഎല്‍എയുടെ പേര് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായും സൂചനയുണ്ട്.
 
പി ജയരാജനെതിരെ വടകരയില്‍ ടി സിദ്ദിഖിന്റെ പേര് ഉയര്‍ന്നെങ്കിലും വടകരയില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായ വിദ്യാ ബാലകൃഷ്ണന്റെ പേരും ഉയര്‍ന്നു വന്നു. എന്നാല്‍ കരുത്തനായ ജയരാജനെതിരെ മികച്ച സ്ഥാനാര്‍ത്ഥി വേണം എന്ന് പ്രാദേശിക നേതൃത്വം ആവശ്യമുന്നയിച്ചു. വയനാടിനൊപ്പം ആലപ്പുഴയിലും ഷാനിമോള്‍ ഉസ്മാന്റെ പേര് പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങളില്‍ അടൂര്‍ പ്രകാശാണ് പരിഗണനയില്‍. മുന്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറും ആലപ്പുഴക്കായി രംഗത്തെത്തിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Congress Cyber Attack against Divya S Iyer IAS: ദിവ്യ എസ് അയ്യറിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

അടുത്ത ലേഖനം
Show comments