ആന്ധ്രയിൽ വോട്ടെടുപ്പിനിടെ സംഘർഷം; ടിഡിപി പ്രവർത്തകൻ പോളിംഗ് ബൂത്ത് അടിച്ചു തകർത്തു, നേതാവിന് കുത്തേറ്റു

ജനങ്ങളെ വോട്ട് ചെയ്യാൻ ടിഡിപി പ്രവർത്തകർ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി വൈഎസ്ആർ കോൺഗ്രസ് നേരത്തെ രംഗത്തു വന്നിരുന്നു.

Webdunia
വ്യാഴം, 11 ഏപ്രില്‍ 2019 (11:28 IST)
പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ സംഘർഷം. ടിഡിപി-വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. ടിഡിപി പ്രവർത്തകർ പോളിംഗ് ബൂത്ത് അടിച്ചു തകർത്തു.
 
വെസ്റ്റ് ഗോദാവരിയിൽ സംഘർഷത്തിൽ ഒരു വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു. പോളിംഗ് സ്റ്റേഷന് പുറത്തുവച്ചുണ്ടായ സംഘർഷത്തിൽ വൈഎസ്ആർ കോൺഗ്രസ് നേതാവ് മട്ട രാജുവാണ് ആക്രമിക്കപ്പെട്ടത്.
 
ജനങ്ങളെ വോട്ട് ചെയ്യാൻ ടിഡിപി പ്രവർത്തകർ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി വൈഎസ്ആർ കോൺഗ്രസ് നേരത്തെ രംഗത്തു വന്നിരുന്നു. രാവിലെ ജനസേന നേതാവ് വോട്ടിംഗ് യത്രം തകർത്തതിന്റെ ദൃശൃങ്ങൾ പുറത്തു വന്നിരുന്നു.
 
അതേസമയം വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡി രാവിലെ കഡപ്പയിൽ വോട്ട് രേഖപ്പെടുത്തി. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്ന ഉറച്ച വിശ്വാസമുണ്ടെന്ന് വോട്ട് ചെയ്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments