Webdunia - Bharat's app for daily news and videos

Install App

കോടമഞ്ഞും കാടിന്റെ ഹരിതാഭയും ഒത്തുചേര്‍ന്ന പൊന്‍‌മുടി അഥവാ പ്രകൃതിയുടെ നിറച്ചാര്‍ത്ത്

പൊന്‍‌മുടി: പ്രകൃതിയുടെ നിറച്ചാര്‍ത്ത്

Webdunia
വെള്ളി, 27 ഒക്‌ടോബര്‍ 2017 (14:38 IST)
മലമടക്കുകളും കോടമഞ്ഞും ഹിമക്കാറ്റും തണുപ്പും കാടിന്റെ ഹരിതാഭയും, കേരളത്തിന്‍റെ തെക്കു കിഴക്കന്‍ മേഖലയായ പൊന്‍‌മുടിക്ക് മൂന്നാറിനോടാണ് സമാനത. എന്നാല്‍ വിനോദ സഞ്ചാര ഭൂപടത്തില്‍ മൂന്നാറിന് ഏറെ പ്രശസ്തിയുണ്ടെങ്കില്‍ കേരളത്തിന്‍റെ പ്രധാന ഹില്‍ സ്റ്റേഷനുകളില്‍ മൂന്നാറിനൊപ്പം തന്നെ സ്ഥാനമുള്ള പൊന്‍‌മുടി അത്ര പ്രശസ്തമല്ല. 
 
നിറങ്ങള്‍ വാരിയെറിഞ്ഞ് പ്രകൃതി തീര്‍ത്തിരിക്കുന്ന ഈ സൌന്ദര്യം കേരള തലസ്ഥാനമായ തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കന്‍ ഭാഗത്താണ്. തിരുവനന്തപുരം നഗരത്തില്‍ നിന്നും 61 കിലോ മീറ്റര്‍ മാറി കിടക്കുന്ന ഈ പ്രദേശം പശ്ചിമഘട്ടത്തിന്‍റെ ഭാഗമാണ്. സമുദ്രനിരപ്പില്‍ നിന്നും 1000 അടി ഉയരെയാണ് ഈ വിനോദസഞ്ചാര കേന്ദ്രം.
 
കിഴുക്കാം തൂക്കായി നില്‍ക്കുന്ന മലനിരകളാണ് ഇവിടത്തെ പ്രത്യേകത. പ്രശാന്തമായ കാലാവസ്ഥയും തേയില തോട്ടങ്ങളും മലനിരകളെ കൂടുതല്‍ നിറച്ചാര്‍ത്താക്കുന്നു. വഴി മുറിച്ച് ഒഴുകുന്ന ചെറിയ അരുവികളും തീരത്ത് കൌതുകം പകരുന്ന ഒട്ടേറെ ചെടികളും സസ്യസ്നേഹികള്‍ക്ക് കൌതുകം പകരും. മലയെ ചുറ്റി പരന്നു കിടക്കുന്ന വനമേഖല സുന്ദരദൃശ്യമാണ്. 
 
തണുപ്പാര്‍ന്ന തെളിഞ്ഞ വെള്ളവും വെള്ളാരം കല്ലുകളും സൌന്ദര്യമാര്‍ന്ന മത്സ്യങ്ങളും നിറഞ്ഞ‍ കല്ലാര്‍ നദിയുടെ ഉദ്ഭവ കേന്ദ്രം കൂടിയാണ് പൊന്‍‌മുടി‍. ഇരു കരകളിലും ഹരിതാഭയാര്‍ന്ന ചെടികളും കാടും സ്ഥിതി ചെയ്യുന്നു. പുറമേ പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ അഗസ്ത്യാര്‍കൂടം ട്രക്കിംഗുകാര്‍ക്ക് പ്രിയങ്കരമായ അനുഭവമാകും നല്‍കിയേക്കും.
 
നിബിഡവനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്തിനു 1868 മീറ്ററാണ് ഉയരം. പച്ചമരുന്നുകളാല്‍ സമ്പുഷ്ടമാണിവിടം. ഈ മേഖലയിലെ മറ്റൊരു കൌതുകം മീന്‍ മുട്ടി വെള്ളച്ചാട്ടമാണ്. വാഹനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഇവിടേയ്‌ക്ക് ട്രക്കിംഗ് തന്നെ നടത്തേണ്ടി വരും. തിരുവനന്തപുരത്തു നിന്ന് റോഡുമാര്‍ഗ്ഗം 2 മണിക്കൂര്‍ യാത്ര ചെയ്ത് പൊന്‍‌മുടിയില്‍ എത്താം. 
 
തിരുവനന്തപുരം പട്ടണത്തിന്‍റെ വടക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അറേബ്യന്‍ കടലിനു സമാന്തരമായി തന്നെ പൊന്‍മുടിയും സ്ഥിതി ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ പദ്ധതി: നിയമസഭയില്‍ പ്രഖ്യാപനം നടത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി

സിഎം സാര്‍ പകവീട്ടല്‍ ഇങ്ങനെ വേണമായിരുന്നോ; തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരെ ചോദ്യങ്ങളുമായി വിജയ്

അമ്മയുമായുള്ള ബന്ധത്തെ സംശയിച്ച് മകന്‍ അയല്‍ക്കാരനെ കൊലപ്പെടുത്തി; രാജേന്ദ്രന്റെ മരണം കൊലപാതകമാണെന്ന് പോലീസ്

തലസ്ഥാന നഗരിയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉപേക്ഷിക്കപ്പെട്ട നിലയില്‍

Vijay TVK: 'ഒന്നും ഒന്നിനും പരിഹാരമാകില്ലെന്ന് അറിയാം, തെറ്റ് ചെയ്തിട്ടില്ല': ഒടുവിൽ മൗനം വെടിഞ്ഞ് വിജയ്

അടുത്ത ലേഖനം
Show comments