Webdunia - Bharat's app for daily news and videos

Install App

'എന്നാലും അയാൾക്കെങ്ങനെ കഴിഞ്ഞു?' - ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ

രാവിലെ ഇളയമകന്റെ പിറന്നാൾ ആഘോഷം, ഉച്ചയ്ക്ക് കാമുകിക്ക് വേണ്ടി കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തി ഭർത്താവ്; ഞെട്ടൽ വിട്ടുമാറാതെ ഗ്രാമവാസികൾ

Webdunia
ശനി, 7 ഒക്‌ടോബര്‍ 2017 (13:05 IST)
ഭാര്യയേയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ഭർത്താവ് ഒളിവിൽ. കാമുകിയെ സ്വന്തമാക്കുന്നതിനു വേണ്ടി സ്വന്തം മക്കളേയും ഭാര്യയേയും കൊലപ്പെടുത്തിയ ഭൈരവ് നാഥ് എന്ന യുവാവാണ് ഒളിവിൽ കഴിയുന്നത്. 
 
ജാര്‍ഖണ്ഡിലെ ധന്‍ബാധിലാണ് ദാരുണമായ സംഭവം നടന്നത്. ഭാര്യയേയും മക്കളെയും ഭൈരവിനു ഇഷ്ടമായിരുന്നുവെന്നും അതിനാൽ കൊലപാതകം വിശ്വസിക്കാൻ കഴിയുന്നില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു ഇയാൾ കൊലപാതകം നടത്തിയത്. 
 
വീട്ടിനുള്ളിലെ ബെഡ്റൂമിൽ ഇലക്ടിക്ക് വയര്‍ കഴുത്തില്‍ കുരുക്കി കൊല ചെയ്യപ്പെട്ട നിലയിലായിരുന്നു  യുവാവിന്റെ ഭാര്യയുടേയും മക്കളുടെയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. രണ്ടും മൂന്നും വയസ്സുള്ള കുട്ടികളാണ് പിതാവിനാല്‍ കൊല ചെയ്യപ്പെട്ടത്. 
 
ഇളയ മകന്റെ പിറന്നാള്‍ ദിനമായിരുന്നു ബുധനാഴ്ച. എല്ലാവരും കൂടി കേക്ക് മുറിച്ച് മകന്റെ പിറന്നാൾ ആഘോഷം ഗംഭീരമായി നടത്തിയിരുന്നു. ഇതിനുശേഷമാണ് ഇയാൾ കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. 
 
റാഞ്ചി സ്വദേശിനിയായ ഒരു യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mankoottathil: 'പുറത്തുവന്ന സംഭാഷണം ഇപ്പോഴുള്ളതല്ല': രാഹുലിന് ട്രാൻസ്‌ജെൻഡർ അവന്തികയുടെ മറുപടി

അവന്തികയുടെ ആരോപണത്തിനു 'പഴയ മെസേജ്' കൊണ്ട് മറുപടി; ഗുരുതര ആരോപണങ്ങളെ കുറിച്ച് ഒരു വാക്ക് പോലും പ്രതികരിക്കാതെ രാഹുല്‍

സർക്കാർ ഓഫീസിലെ ശുചിമുറിയിൽ ഒളിക്യാമറ; ഡ്രൈവർ അറസ്റ്റിൽ

Rahul Mankoottathil: സത്യമല്ലെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാമായിരുന്നുവല്ലോ?: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉമ തോമസ്

Rahul Mankoottathil: ഇനി രക്ഷയില്ല, രാജി തന്നെ ശരണം; രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി, ഹൈക്കമാൻഡും കൈയ്യൊഴിഞ്ഞു

അടുത്ത ലേഖനം
Show comments