'എന്നാലും അയാൾക്കെങ്ങനെ കഴിഞ്ഞു?' - ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ

രാവിലെ ഇളയമകന്റെ പിറന്നാൾ ആഘോഷം, ഉച്ചയ്ക്ക് കാമുകിക്ക് വേണ്ടി കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തി ഭർത്താവ്; ഞെട്ടൽ വിട്ടുമാറാതെ ഗ്രാമവാസികൾ

Webdunia
ശനി, 7 ഒക്‌ടോബര്‍ 2017 (13:05 IST)
ഭാര്യയേയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ഭർത്താവ് ഒളിവിൽ. കാമുകിയെ സ്വന്തമാക്കുന്നതിനു വേണ്ടി സ്വന്തം മക്കളേയും ഭാര്യയേയും കൊലപ്പെടുത്തിയ ഭൈരവ് നാഥ് എന്ന യുവാവാണ് ഒളിവിൽ കഴിയുന്നത്. 
 
ജാര്‍ഖണ്ഡിലെ ധന്‍ബാധിലാണ് ദാരുണമായ സംഭവം നടന്നത്. ഭാര്യയേയും മക്കളെയും ഭൈരവിനു ഇഷ്ടമായിരുന്നുവെന്നും അതിനാൽ കൊലപാതകം വിശ്വസിക്കാൻ കഴിയുന്നില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു ഇയാൾ കൊലപാതകം നടത്തിയത്. 
 
വീട്ടിനുള്ളിലെ ബെഡ്റൂമിൽ ഇലക്ടിക്ക് വയര്‍ കഴുത്തില്‍ കുരുക്കി കൊല ചെയ്യപ്പെട്ട നിലയിലായിരുന്നു  യുവാവിന്റെ ഭാര്യയുടേയും മക്കളുടെയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. രണ്ടും മൂന്നും വയസ്സുള്ള കുട്ടികളാണ് പിതാവിനാല്‍ കൊല ചെയ്യപ്പെട്ടത്. 
 
ഇളയ മകന്റെ പിറന്നാള്‍ ദിനമായിരുന്നു ബുധനാഴ്ച. എല്ലാവരും കൂടി കേക്ക് മുറിച്ച് മകന്റെ പിറന്നാൾ ആഘോഷം ഗംഭീരമായി നടത്തിയിരുന്നു. ഇതിനുശേഷമാണ് ഇയാൾ കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. 
 
റാഞ്ചി സ്വദേശിനിയായ ഒരു യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments