Webdunia - Bharat's app for daily news and videos

Install App

ഗുര്‍മീതിനെതിരായ കോടതിവിധി; കലാപഭൂമിയായി ഹരിയാനയും പഞ്ചാബും, ആള്‍ദൈവത്തിന്റെ ഭക്തരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍

ഭയന്നത് തന്നെ സംഭവിച്ചു; കലാപഭൂമിയായി ഹരിയാനയും പഞ്ചാബും

Webdunia
വെള്ളി, 25 ഓഗസ്റ്റ് 2017 (17:36 IST)
ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയ്ക്ക് വേണ്ടി മുറവിളി ഉയര്‍ത്തി പഞ്ചാബിലെയും ഹരിയാനയിലെയും ഗുര്‍മീത് റാം റഹീം അനുയായികള്‍. സംഘര്‍ഷത്തിനിടെ പതിനൊന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദേര സച്ച അനുയായികളാണ് കൊല്ലപ്പെട്ടതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. സുരക്ഷാ സേനയും ഗുർമീതിന്റെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായും സംഘര്‍ഷം ഡല്‍ഹിയിലേക്ക് വ്യാപിച്ചതായും റിപ്പോര്‍ട്ടുകള്‍. 
 
ദേര സച്ച തലവന്‍ ഗുര്‍മീത് റാം റഹീമിനെതിരായ ബലാത്സംഗക്കേസില്‍ ‘ആള്‍ദൈവം’ കുറ്റക്കാരനെന്ന് പ്രത്യേക സി‌ബി‌ഐ കോടതി വിധിച്ചിരുന്നു. വിധി പ്രസ്താവം വന്ന് ഒരു മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിനിടെ ഗുര്‍മീത് റാം റഹീം അനൂകൂലികള്‍ പൊലീസ് സ്റ്റേഷനും റെയില്‍വേ സ്റ്റേഷനും തീയിട്ടു. ഹരിയാനയിലും പഞ്ചാബിലും റാം റഹീം അനുകൂലികള്‍ കലാപമുണ്ടാക്കുകയാണ്. പഞ്ചാബിലെ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യപിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. വിധി പ്രസ്താവത്തില്‍ പ്രകോപിതരായ റാം റഹീമിന്‍റെ അനുയായികളെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയാണ്. കോടതി വിധി വന്നതിന് തൊട്ടു പിന്നാലെ ഹരിയാനയില്‍ പലയിടത്തും വൈദ്യൂതി ബന്ധം വിച്ഛേദിച്ചു. സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി.
 
സോഷ്യല്‍ മീഡിയയിലൂടെ സംഘര്‍ഷം ആസൂത്രണം ചെയ്യുന്നത് ഒഴിവാക്കാനും ശ്ക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കോടതി പരിസരത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമം ഉണ്ടായി. റാം റഹീം അനുകൂലികള്‍ എന്‍ഡിടിവി ഒബി വാന്‍ നശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mankoottathil: ഇനി രക്ഷയില്ല, രാജി തന്നെ ശരണം; രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി, ഹൈക്കമാൻഡും കൈയ്യൊഴിഞ്ഞു

Rahul Mankoottathil: 'അതെങ്ങനാ, കൂടെ കിടന്നവനല്ലേ രാപ്പനിയറിയൂ'; രാഹുൽ വിഷയത്തിൽ ഷാഫിയെ വിമർശിച്ച് ടി വി രാജേഷ്

Rahul Mamkootathil: വെറുതെ രാജിവെച്ചാല്‍ പോരാ, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം; രാഹുലിനെതിരായ വികാരം ശക്തം

Rahul Mankoottathil: ഈ വിഴുപ്പ് ചുമക്കേണ്ട ചുമതല പാർട്ടിക്കില്ല; രാഹുലിനെ പുറത്താക്കണമെന്ന് ജോസഫ് വാഴയ്ക്കൻ

'പ്രൊഫസറായ വൈദികന്‍ ബലമായി ചുംബിച്ചു'; തുറന്നുപറച്ചിലുകളുമായി മുന്‍ കന്യാസ്ത്രീയുടെ ആത്മകഥ

അടുത്ത ലേഖനം
Show comments