Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭയന്നത് തന്നെ സംഭവിച്ചു; കലാപഭൂമിയായി ഹരിയാനയും പഞ്ചാബും, അക്രമം അഴിച്ചുവിട്ട് ഗുര്‍മീത് അനുയായികള്‍

ഭയന്നത് തന്നെ സംഭവിച്ചു; കലാപഭൂമിയായി ഹരിയാനയും പഞ്ചാബും

ഭയന്നത് തന്നെ സംഭവിച്ചു; കലാപഭൂമിയായി ഹരിയാനയും പഞ്ചാബും, അക്രമം അഴിച്ചുവിട്ട് ഗുര്‍മീത് അനുയായികള്‍
, വെള്ളി, 25 ഓഗസ്റ്റ് 2017 (17:19 IST)
ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയ്ക്ക് വേണ്ടി മുറവിളി ഉയര്‍ത്തി പഞ്ചാബിലെയും ഹരിയാനയിലെയും ഗുര്‍മീത് റാം റഹീം അനുയായികള്‍. ദേര സച്ച തലവന്‍ ഗുര്‍മീത് റാം റഹീമിനെതിരായ ബലാത്സംഗക്കേസില്‍ ‘ആള്‍ദൈവം’ കുറ്റക്കാരനെന്ന് പ്രത്യേക സി‌ബി‌ഐ കോടതി വിധിച്ചിരുന്നു. 
 
വിധി പ്രസ്താവം വന്ന് ഒരു മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിനിടെ ഗുര്‍മീത് റാം റഹീം അനൂകൂലികള്‍ പൊലീസ് സ്റ്റേഷനും റെയില്‍വേ സ്റ്റേഷനും തീയിട്ടിരുന്നു. ഹരിയാനയിലും പഞ്ചാബിലും റാം റഹീം അനുകൂലികള്‍ കലാപമുണ്ടാക്കുകയാണ്. 
 
വിധി പ്രസ്താവത്തില്‍ പ്രകോപിതരായ റാം റഹീമിന്‍റെ അനുയായികളെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയാണ്. കോടതി വിധി വന്നതിന് തൊട്ടു പിന്നാലെ ഹരിയാനയില്‍ പലയിടത്തും വൈദ്യൂതി ബന്ധം വിച്ഛേദിച്ചു. സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി.
 
സോഷ്യല്‍ മീഡിയയിലൂടെ സംഘര്‍ഷം ആസൂത്രണം ചെയ്യുന്നത് ഒഴിവാക്കാനും ശ്ക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കോടതി പരിസരത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമം ഉണ്ടായി. റാം റഹീം അനുകൂലികള്‍ എന്‍ഡിടിവി ഒബി വാന്‍ നശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോമസ് ചാണ്ടി നല്‍കിയ ധനസഹായം ഉഴവൂരിന്റെ കുടുംബം തിരിച്ചയച്ചു