Webdunia - Bharat's app for daily news and videos

Install App

പഞ്ചാബും ഹരിയാനയും ആളിക്കത്തിച്ച് ഗുര്‍മീതിന്റെ അനുയായികള്‍, ആയിരത്തിലധികം ആളുകള്‍ക്ക് പരുക്ക്

കലാപം ഡല്‍ഹിയിലേക്കും രാജസ്ഥാനിലേക്കും വ്യാപിക്കുന്നു; മരണ സംഖ്യ ഉയര്‍ന്നേക്കും, പരുക്കേറ്റവരുടെ കണക്ക് ഞെട്ടിക്കും

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (08:25 IST)
ബലാത്സംഗ കേസില്‍ ദേര സച്ച തലവന്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ആള്‍ദൈവത്തിന്റെ അനുയായികള്‍ പഞ്ചാബിലും ഹരിയാനയിലും ആക്രമം അഴിച്ചുവിട്ടു. കലാപഭൂമിയായി മാറിയിരിക്കുകയാണ് ഇരു സംസ്ഥാനങ്ങളും. ഇരു സംസ്ഥാനങ്ങളിലുമായി കൊല്ലപ്പെട്ടത് 32ലധികം ആളുകളാണ്. ആയിരത്തിലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. 
 
വാഹനങ്ങള്‍ കത്തിക്കുകയും പൊലീസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവയ്ക്ക് തീയിടുകയും ചെയ്ത് കലാപം കത്തിക്കുകയാണ് അനുയായികള്‍. ഹരിയാനയില്‍ നിന്നും സംഘര്‍ഷം രാജസ്ഥാനിലേക്കും ഉത്തര്‍പ്രദേശിലേക്കും ന്യൂഡല്‍ഹിയിലേക്കും വ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷം കനത്തതോടെ 11 ജില്ലകളില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. 
 
ശനിയാഴ്ച പഞ്ചാബ്, ഹരിയാന വഴിയുളള 250 ഓളം തീവണ്ടികള്‍ റദ്ദാക്കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കലാപം അഴിച്ചുവിടുമെന്ന് ഭീഷണി ഉണ്ടായെങ്കിലും ക്രമസമാധാനം പാലിക്കാന്‍ സര്‍ക്കാരിനും സുരക്ഷാ സേനയ്ക്കും സാധിച്ചില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

അടുത്ത ലേഖനം
Show comments